കെ.എസ്.എഫ്.ഇയുടെ ലാപ്ടോപ് പദ്ധതി പാളി. ഡിജിറ്റൽ പഠനത്തിന് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയ്ക്കുള്ള അപേക്ഷ കെട്ടിക്കിടക്കുകയാണ്. 6000 ലാപ്പ്ടോപ്പുകൾ മാത്രമാണ് ഇതുവരെ നൽകാൻ കഴിഞ്ഞിട്ടുള്ളത്. കെ.എസ്.എഫ്.ഇ ശാഖകൾ വഴിയാണ് ലാപ്പ്ടോപ്പുകൾ നൽകാൻ പദ്ധതിയിട്ടിരുന്നത്. കുടുംബശ്രീ വഴിയായിരുന്നു അപേക്ഷിക്കാൻ അവസരമൊരുക്കിയിരുന്നത്.
62,000 ത്തോളം അപേക്ഷകളാണ് ഇതുപ്രകാരം ലഭിച്ചിരുന്നത്. എച്ച് പി, ലെനോവോ തുടങ്ങിയ കമ്പനികൾക്കായിരുന്നു ഓർഡർ നൽകിയിരുന്നത്. എന്നാൽ ഈ കമ്പനികൾക്ക് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എത്തിക്കാൻ സാധിക്കാത്തതിനാൽ ലാപ്പ്ടോപ്പുകൾ ലഭ്യമാക്കാൻ കഴിഞ്ഞില്ല എന്നാണ് കെ.എസ്.എഫ്.ഇ നൽകുന്ന വിശദീകരണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..