കെ.എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഒറ്റക്കെട്ടായി രംഗത്ത്. മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷനും മുന്‍ നഗരസഭ ചെയര്‍മാനുമായ ടി.ഇ അബ്ദുള്ളയുടെ പേരാണ് ജില്ലാ ഘടകം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബി.ജെ.പി മുഖ്യ എതിരാളിയായ കാസർകോട് 8607 വോട്ടിനാണ് കഴിഞ്ഞതവണ എൻ.എ നെല്ലിക്കുന്ന് വിജയിച്ചത്. രണ്ട് തവണ മത്സരിച്ച നെല്ലിക്കുന്ന് മാറുകയാണെങ്കിൽ ടി.ഇ അബ്ദുള്ള മത്സരിക്കണമെന്നാണ് ലീഗ് ജില്ലാ ഘടകത്തിന്റെ ആവശ്യം. ഐ.എൻ.എല്ലിൽ നിന്നെത്തിയ പി.എം.എ സലാമിന് സീറ്റ് നൽകാൻ സാധ്യതയുള്ളതിനാൽ എൻ.എ നെല്ലിക്കുന്നിനെ വീണ്ടും പരിഗണിക്കാനിടയില്ല.
ദീർഘകാലം നഗരസഭാ ചെയർമാനായി പ്രവർത്തിച്ച പരിചയവും മണ്ഡലത്തിലെ വിപുലമായ ബന്ധവുമാണ് ടി.ഇ അബ്ദുള്ളയുടെ സാധ്യത. ഗ്രാമപ്രദേശങ്ങളിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റങ്ങളെ നഗരസഭയിലെ വോട്ടുകൾ കൊണ്ടാണ് എല്ലാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് മറികടക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..