കിഫ്ബിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് മന്ത്രി തോമസ് ഐസക്ക്. ഇതിനായി തൃശ്ശൂര്‍ രാമനിലയത്തില്‍വെച്ച് ആര്‍.എസ്.എസ്. നേതാവ് രാം മാധവ് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. സെക്രട്ടറിയും അഭിഭാഷകനുമായ മാത്യു കുഴല്‍നാടന് എതിരെയും ഐസക്ക് രൂക്ഷവിമര്‍ശനം നടത്തി. ബി.ജെ.പിയുടെ വക്കാലത്ത് എടുത്ത മാത്യു കുഴല്‍നാടനെ കെ.പി.സി.സി. സെക്രട്ടറിയായി ആവശ്യമുണ്ടോ എന്നും ഐസക്ക് ആരാഞ്ഞു.
കിഫ്ബിക്ക് എതിരായിട്ടുളള രാഷ്ട്രീയ ഗൂഢാലോചനയിലെ പിന്നണി രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കേസ് കൊടുത്ത രഞ്ജിത്ത് കാര്‍ത്തികേയന്‍ ഇന്നലെ ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. വക്കാലത്ത് മാത്യു കുഴല്‍നാടനും വിശദീകരണങ്ങള്‍ നല്‍കി. രണ്ടുപേരും ശുദ്ധ പ്രൊഫഷണലുകള്‍ മാത്രം- തോമസ് ഐസക്ക് പരിഹസിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..