തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചെണ്ട ചിഹ്നത്തെ പാട്ടുപാടി ജനപ്രിയമാക്കാനൊരുങ്ങി പി.ജെ.ജോസഫ്. കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാര്‍ പണ്ടൊരു ചെണ്ട എന്ന ഗാനം അദ്ദേഹം ആലപിച്ചു.
കരണ്ട് പോയാൽ ഫാൻ നിന്നുപോകുമെന്നാണ് പി.ജെ.ജോസഫിന്റെ പരിഹാസം. പക്ഷേ കൊട്ടിക്കയറാൻ ചെണ്ട മതി. ജീവനുള്ള ചിഹ്നമാണ് ചെണ്ട. ജോലിയില്ലാതെ വീട്ടിലിരിക്കുന്ന മുഴുവൻ ചെണ്ടക്കാരേയും തന്റെ സ്ഥാനാർത്ഥികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ച് ജോസഫ് പക്ഷത്തിന് ചെണ്ടയും ജോസ് പക്ഷത്തിന് ടേബിൾ ഫാനും അനുവദിച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..