കേരളത്തിൽ ഭരണത്തുടർച്ചയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാളിൽ ഇടതു മതേതര സഖ്യം അധികാരത്തിൽ വരുമെന്നും, കോൺഗ്രസിന്റെ പേരെടുത്തു പറയാതെ യെച്ചൂരി പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി തകരും. എന്നാൽ ഇടതുമുന്നണിയെ തകർക്കാൻ ബി.ജെ.പിയുമായി യു.ഡി.എഫ് കൈകോർക്കുകയാണ്. കേരളത്തിലെ ജനങ്ങൾ അതിനെ മറികടക്കുമെന്നും യെച്ചൂരി പറഞ്ഞു. പശ്ചിമബംഗാളിൽ സി.പി.എം- കോൺഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കുന്ന ഘട്ടമാണ്. ബംഗാളിൽ രൂപപ്പെടുന്ന ഇടത് മതേതര സഖ്യം തൃണമൂലിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്തും - യെച്ചൂരി പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും വീഡിയോ സന്ദേശത്തിൽ യെച്ചൂരി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റെ അടിച്ചമർത്തൽ ഭരണമാണ് ബംഗാളിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അവസരമൊരുക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..