ഏറ്റവും കൂടുതല്‍ തവണ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ വന്ന ആളാണ് പുതിയ കെ.പി.സി.സി വക്താവ് കെസി അബു. ഏറ്റവും ആദ്യം പട്ടികയില്‍ വെട്ടിമാറ്റുന്നതും തന്റെ പേരാണെന്നും അബു പറയുന്നു.
ഉത്സവപ്പറമ്പിൽ ചെണ്ടകൊട്ട് കേൾക്കുമ്പോൾ വെളിച്ചപ്പാടിന് ഉറഞ്ഞുതുള്ളാൻ തോന്നുന്നപോലെ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഞാൻ എന്റെ ബയോഡാറ്റ സമർപ്പിക്കും. സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ ചെറിയ പ്രയാസമൊക്കെയുണ്ടായി. പക്ഷേ ഇപ്പോഴത്തെ അവസ്ഥ എന്നുവെച്ചാൽ മുണ്ഡനം ചെയ്യാൻ തലയിൽ മുടിപോലുമില്ല എന്നതാണ്. ഒരു ബാർബറോട് ചോദിച്ചപ്പോൾ അഞ്ചു വർഷം മുന്നേ ആയിരുന്നെങ്കിൽ നടന്നേനേ എന്നാണ് പറഞ്ഞത്. ബാർബർഷോപ്പുകാരൻ പോലും ഒഴിവാക്കിയിരിക്കുകയാണെന്നും സ്വതസിദ്ധമായ നര്‍മ്മത്തില്‍ അബു പറയുന്നു.
ഇത്തവണ മാത്രമേ ഡെൽഹിയിൽ പോയിട്ടുള്ളൂ. ഇതോടുകൂടി ഒരു കാര്യം തീരുമാനിച്ചു, എന്റെ ബയോഡാറ്റ ഇനിയൊരാളേയും കാണിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..