കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ചർച്ച നടത്തിയെന്ന വാർത്ത തള്ളി മുസ്ലീം ലീഗ്. പാർട്ടിയിൽ ഇപ്പോൾ തന്നെ പ്രമുഖർ ധാരളമുണ്ടെന്ന് ജനറൽ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു. അധികമായി പ്രമുഖർ വന്നിട്ട് ഞങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു. മുസ്ലീം ലീഗ് തന്നെ ഇതുവരെ പുറത്താക്കിയിട്ടില്ലെന്ന നിലപാടിലാണ് കാരാട്ട് റസാഖ്.
ഇടതുസ്വതന്ത്രനായി കൊടുവള്ളിയിൽ മത്സരിച്ച് ജയിച്ച കാരാട്ട് റസാഖിനെ മുസ്ലീം ലീഗിലേക്ക് തിരികെയെത്തിക്കാൻ നടത്തിയ നീക്കം അടുത്തിടെയാണ് പുറത്തുവന്നത്. കോഴിക്കോട്ടെ ചില കോൺഗ്രസ് നേതാക്കളായിരുന്നു മധ്യസ്ഥം വഹിച്ചത്. വീണ്ടും സ്ഥാനാർത്ഥിയാക്കാമെന്ന് എൽ.ഡി.എഫിൽ നിന്ന് ഉറപ്പുകിട്ടിയതോടെ കാരാട്ട് റസാഖ് ഇടതുസ്വതന്ത്രനായിത്തന്നെ തുടരാൻ തീരുമാനിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..