മരംമുറി വിഷയം ഇല്ലാതാക്കാൻ വിവാദം ഉണ്ടാക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ. മുരളീധരൻ. ഔദ്യോഗിക വാർത്താസമ്മേളനത്തിൽ 50 കൊല്ലത്തെ ചരിത്രം പറയേണ്ട കാര്യമില്ല. ഊരിപ്പിടിച്ച കത്തിയുമായല്ല, ഊരിപ്പിടിച്ച മഴുവുമായാണ് ഇപ്പോൾ നടക്കുന്നതെന്നും കെ. മുരളീധരൻ പരിഹസിച്ചു.
കൊടകര കുഴൽപ്പണക്കേസും ഇല്ലാതാക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. കാരണം മരംമുറി കേസ് ഇ.ഡി അന്വേഷിക്കാതിരിക്കാൻ കൊടകര കുഴൽപ്പണക്കേസ് വെച്ച് നീക്കുപോക്കുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മരംമുറിയിൽ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാൻ ശ്രമിച്ചിട്ടുണ്ട്, കുറേ വെട്ടി കടത്തിയിട്ടുമുണ്ട്. ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ മുഖ്യമന്ത്രി വെട്ടുകയാണെന്നും മുരളീധരൻ പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..