തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ടൊവിനോ തോമസ് ചിത്രം വഴക്കിന്റെ ആദ്യ പ്രദർശനത്തിനിടെ പ്രതിഷേധം. റിസർവേഷനെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഡെലിഗേറ്റുകൾ പ്രതിഷേധമുയർത്തിയത്. സിനിമ കാണാൻ പ്രവേശിക്കുന്നതിന് നൂറ് ശതമാനവും റിസർവേഷൻ ഏർപ്പെടുത്തിയതിനാൽ റിസർവ് ചെയ്യാതെ ക്യൂ നിന്ന് സിനിമ കാണാനെത്തിയവരും സംഘാടകരും തമ്മിലാണ് ഐഎഫ്എഫ്കെ വേദിയിൽ വാക്കുതർക്കമുണ്ടായത്. ഇതിന് പിന്നാലെ സിനിമ പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ നായകൻ ടോവിനോയ്ക്ക് മുന്നിലും ഡെലിഗേറ്റുകൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തി.
ഐഎഫ്എഫ്കെ വേദികളിലൊന്നായ ഏരീസ് പ്ലക്സ് തീയേറ്റർ ഓഡി വണ്ണിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ടോവിനോ തോമസ് നായകനായി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിന്റെ പ്രദർശനം. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം നായകൻ ടൊവിനോ തോമസും എത്തുമെന്നറിഞ്ഞതോടെ വൻ ജനാവലി തീയേറ്ററിന് മുമ്പിലുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായതിനാൽ റിസർവ് ചെയ്യാത്തവരുടെ വരിയിൽ തന്നെ നൂറിലധികം പേർ പ്രദർശനത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ നിൽക്കുന്നുണ്ടായിരുന്നു. റിസർവ് ചെയ്തവരിൽ ഭൂരിഭാഗം പേരും എത്തിച്ചേർന്നതോടെ അൺറിസർവ്ഡ് ക്യൂവിൽ നിന്നവരോട് മടങ്ങി പോകാൻ സംഘാടകർ ആവശ്യപ്പെട്ടതോടയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
Content Highlights: IFFK Delegate Protest During Vazhakku Movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..