ഉന്നാവിലെ ബലാത്സംഗ കേസുകൾക്കുശേഷം യു.പിയിലെ യോഗി ഭരണകാലത്ത് മനസാക്ഷിയെ ഞെട്ടിച്ചതാണ് ഹാഥ്റാസ് പീഡനം. ഡൽഹയിൽനിന്ന് 205 കിലോമീറ്റർ സഞ്ചരിച്ചാൽ ഹാഥ്റാസിലെ ഭൂൽഗഡി ഗ്രാമത്തിലെത്താം. അറുത്തെടുക്കാൻ ശ്രമിച്ച നാവുകൊണ്ടു തന്നെ തനിക്കെതിരായ നീതിനിഷേധത്തിനെതിരെ പൊരുതിയ ഇരയുടെ നാട്. പൊതു ഇടങ്ങളിൽ ഒറ്റപ്പെടുന്ന ഇവരുടെ ജീവിതത്തിന് ഒന്നര വർഷത്തിനിപ്പുറവും കാര്യമായ മാറ്റങ്ങളില്ല. കൂടുതൽ ഒതുക്കപ്പെട്ടു. ഇന്നും ഭീഷണികൾക്ക് നടുവിലാണ് പെൺകുട്ടിയുടെ കുടുംബം.
ജാതിയാണ് അവളുടെ ദുർവിധിക്ക് വഴിവെച്ച ഒരേയൊരു കാരണം. സർവാണി സദ്യയുടെയും തൊട്ടുകൂടായ്മയുടെയും മൂർത്തരൂപങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവിടെ പതിവ് കാഴ്ച്ച. ഉന്നതജാതിക്കാരുടെ തിട്ടൂരങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ട ദളിത് ജീവിതങ്ങൾ...
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..