മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാർക്ക് എതിരെ ഗുരുതര ആരോപണവും ആയി സസ്‌പെൻഷനിൽ കഴിയുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ സച്ചിൻ വാസേ രംഗത്ത്. അന്വേഷണം നേരിടുന്ന ട്രസ്റ്റിൽ നിന്ന് 50 കോടി രൂപ പിരിച്ച് നൽകാൻ ഗതാഗത മന്ത്രി അനിൽ പരബ് നിർദേശിച്ചതായി സച്ചിൻ വാസേ എൻഐഎ കോടിതിക്ക് കൈമാറിയ കത്തിൽ അവകാശപ്പെട്ടു.
പ്രതിമാസം നൂറ് കോടി രൂപ വീതം അനധികൃത ഗുട്ക വിൽപ്പനക്കാരിൽ നിന്ന് പിരിച്ച് നൽകാൻ ഉപമുഖ്യമന്തി അജിത് പവാറിനോട് അടുപ്പം ഉള്ള വ്യക്തി ആവശ്യപ്പെട്ടതായും സച്ചിൻ വാസേ അവകാശപ്പെട്ടു. ഇതിനിടെ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് എതിരായ സിബിഐ അന്വേഷണം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..