കര്‍ണാടകയില്‍ റെംഡിസിവിറിന്റെ വ്യാജനും കരിഞ്ചന്തയില്‍. റെംഡിസിവിര്‍ എന്ന വ്യാജേന ആന്റിബയോട്ടിക് മരുന്ന് വിറ്റ നേഴ്സടക്കം മൂന്ന് പേരാണ് മൈസുരൂവില്‍ കസ്റ്റഡിയിലായത്.
ആവശ്യക്കാരേറിയതോടെയാണ് കർണാടകയിൽ റെംഡിസിവറിന്റെ വ്യാജൻ വിപണിയിലെത്തിയത്. മൈസൂരു ജെ.എസ്.എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഗിരീഷ്, മെഡിക്കൽ റെപ്രസെന്റേറ്റീവുമാരായ മഞ്ജുനാഥ്, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. ഇവർ മൂന്നുപേരും ചേർന്ന് രണ്ടുലക്ഷത്തി എൺപത്തിരണ്ടായിരം രൂപയുടെ വ്യാജ റെംഡിസിവറാണ് ഒരാഴ്ചകൊണ്ട് വിറ്റത്.
ആശുപത്രിയിൽ കുത്തിവെപ്പിന് ശേഷം കാലിയാവുന്ന ബോട്ടിലുകൾ ശേഖരിച്ച് അതിൽ ആന്റിബയോട്ടിക് ഇൻജക്ഷൻ മരുന്നുകൾ നിറച്ചാണ് ഗിരീഷ് രോഗികളുടെ ബന്ധുക്കൾക്ക് മരുന്ന് വിറ്റിരുന്നത്. ഇവർ കർണാടകയ്ക്ക് പുറത്തും ഇടപാടുകൾ നടത്തിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് മറ്റുരണ്ടുപേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..