പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. പാലത്തിന്റെ ടെണ്ടര്‍ തന്നെ ചട്ടവിരുദ്ധമാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നിർമാണ കരാറിലടക്കം അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തി.
മൊബിലൈസേഷൻ അഡ്വാൻസായി കരാർ കമ്പനിക്ക് എട്ടരക്കോടി രൂപ ഏഴു ശതമാനം പലിശനിരക്കിൽ നൽകി. പൊതുമേഖലാസ്ഥാപനങ്ങൾക്ക് പതിമൂന്നര ശതമാനം സർക്കാർ ലോൺ നൽകിവരുന്ന കാലയളവിലാണ് തുച്ഛമായ പലിശയ്ക്ക് ആർ.ഡി.എസ് കമ്പനിക്ക് എട്ടരക്കോടി രൂപ മുൻകൂർ നൽകിയത്. ഇതുവഴി സർക്കാരിനുണ്ടായത് 85 ലക്ഷം രൂപയുടെ നഷ്ടമാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..