ചെന്നൈ: പ്രതിസന്ധികളുടെ കോവിഡ്-19 കാലത്ത് മിസോറാം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെന്നൈയില്‍ നിന്ന് ആംബുലന്‍സ് ഓടിയത് 3345 കിലോ മീറ്റര്‍. നാല് ദിവസം രാവും പകലും ഓടി ഐസ്വാളിലെത്തിയപ്പോള് അവിടുത്തുകാര്‍ കയ്യടികളോടെ ആദരവോടെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സ്വീകരിച്ചു.ഡ്രൈവര്‍മാരായ ചിന്നത്തമ്പിയും ജയചന്ദ്രനുമാണ് ഏപ്രില്‍ 23 ന് മരിച്ച യുവാവിന്റെ മൃതദേഹവുമായി ഇത്രയും ദൂരം സഞ്ചരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ആംബുലന്‍സ് ഒരുക്കുകയായിരുന്നു. വഴിയില്‍ ഇവര്‍ക്ക് മിസോറാമിലെ ജനങ്ങൾഭക്ഷണവും വെള്ളവും നല്‍കുകയായിരുന്നു. ആംബുലന്‍സിനായി എല്ലാ അതിര്‍ത്തികളും തുറന്നു കിടക്കുകയായിരുന്നു. മൃതദേഹം ഉറ്റവര്‍ക്ക് കൈമാറിയ ശേഷം ഇവര്‍ ചെന്നൈയിലേയ്ക്ക് തിരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..