കൊടകര കുഴൽപ്പണക്കേസിൽ ആ ഇടപാടിനേക്കുറിച്ച് ബി.ജെ.പി നേതാക്കൾക്കറിയാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഇത് കൊണ്ടുവന്നതാര് എന്ന ഭാഗം വ്യക്തമാവുകയാണ്. അതുകൊണ്ടാണ് സുരേന്ദ്രന് സാക്ഷിയാകേണ്ടിവന്നത്. എന്നാൽ ഈ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്ന് നടക്കേണ്ടതുണ്ട്. അത് നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട തെളിവുകളുടെ ഭാഗമായി ഇവർ തന്നെ പ്രതികളായും മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഏതുകാര്യത്തിനും വല്ലാതെ ആശ്രയിക്കുന്ന നില കുറച്ച് മാസങ്ങളായി യു.ഡി.എഫിനുണ്ട്. ബി.ജെ.പിയുടെ കള്ളപ്പണക്കേസിൽ അത് അവരുടെ പണം തന്നെയാണെന്ന് അന്വേഷിച്ച് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ആ സംഭവം കേന്ദ്ര ഏജൻസിയേക്കൊണ്ട് അന്വേഷിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് യു.ഡി.എഫിന് അറിയാത്തതുകൊണ്ടല്ല. പക്ഷേ അവർക്ക് ബി.ജെ.പിയോടും കേന്ദ്ര അന്വേഷണ ഏജൻസികളോടും അത്രത്തോളം വിശ്വാസമാണ്. എത്രത്തോളം നാണംകെട്ട നിലപാടാണിതെന്നും എങ്ങനെയാണ് ഇത്രയും പച്ചയായി നെറികേട് കാണിക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ആരെയെങ്കിലും പ്രതിയാക്കുകയോ രാഷ്ട്രീയമില്ലാത്തതിന്റെ പേരിൽ ആരെയെങ്കിലും വെറുതെ വിടുകയോ കേരളാ പോലീസ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..