ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി കാനഡയും അമേരിക്കയും. ആയിരം വർഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടിലൂടെയാണ് മേഖല കടന്നുപോകുന്നുന്നതെന്ന് വിദഗ്ധർ പറയുന്നു. ഒരാഴ്ചക്കിടെ ഇരു രാജ്യങ്ങളിലുമായി അഞ്ഞൂറിലേറെപ്പേരാണ് കൊടുംചൂടിൽ മരിച്ചത്.
ശൈത്യകാല രാജ്യമാണ് കാനഡ. ലോകത്തെ ഏറ്റവും തണുപ്പേറിയ രാജ്യങ്ങളിലൊന്ന്. ശരാശരി താപനില -5.6 ഡിഗ്രി സെൽഷ്യസ്. 1947 ഫെബ്രുവരി മൂന്നിന് യൂക്കോണിലെ സ്നാ ഗ്രാമത്തിൽ രേഖപ്പെടുത്തിയത് -63 ഡിഗ്രി താപനില. ഇപ്പോൾ ഗൾഫ് നാടുകളേക്കാൾ പൊള്ളിപ്പഴുക്കുകയാണ് ഇതേ കാനഡ. 49.5 ഡിഗ്രി സെൽഷ്യസാണ് ഇപ്പോഴത്തെ താപനില.
അയൽക്കാരായ അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. ഉഷ്ണതരംഗത്തിൽ ഇന്നലെവരെ കാനഡയിൽ മാത്രം 496 പേർ മരിച്ചു. അമേരിക്കയിൽ 60 പേരും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..