തിരുവനന്തപുരം: സർക്കാർ തനിക്കൊപ്പമാണെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും കേസിലെ തന്റെ ആശങ്കകളാണ് മുഖ്യമന്ത്രിയുമായി പങ്കുവച്ചതെന്നും നടിയെ ആക്രമിച്ച കേസിലെ അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. 'സർക്കാരിനെതിരായി ഒരിക്കലും സംസാരിച്ചിട്ടില്ല. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. അദ്ദേഹം തന്ന ഉറപ്പിൽ സന്തോഷമുണ്ട്, സംതൃപ്തയാണ്.' അതിജീവിത പറഞ്ഞു.
ഈ അഞ്ചു വർഷത്തിൽ മാനസികമായ പല ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോയെന്നും പോരാടാൻ തയ്യാറല്ലായിരുന്നെങ്കിൽ താൻ നേരത്തേ പാതിവഴിയിൽ നിർത്തിപ്പോയേനെ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിറ്റോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ അതിജീവിത നിഷേധിച്ചു.
Content Highlights: Actress Assault Case Survivor speaks to media
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..