ഐ.ഐ.ടികളിൽ നിന്ന് ഡ്രോപ്പൗട്ടാകുന്ന വിദ്യാർഥികളിൽ 60 ശതമാനവും സംവരണ വിഭാഗത്തിൽ നിന്നെന്ന് റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് രാജ്യസഭയിൽ കണക്കുകൾ പുറത്തുവിട്ടത്. ഡോ. വി. ശിവദാസനാണ് ചോദ്യമുന്നയിച്ചത്.
ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠനം നിർത്തുന്നതിലധികവും. ഇതിനു പിന്നിൽ സ്വകാര്യ പ്രശ്നങ്ങളാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഐ.ഐ.ടികളിൽ ജാതിവിവേചനവും മാനസിക സമ്മർദവും നേരിടുന്നുണ്ടെന്ന് ദളിത് വിദ്യാർഥികൾ കാലങ്ങളായി പരാതിപ്പെടുന്നുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..