ഒരു സിനിമാക്കാരൻ ആവാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ നടൻ ജാഫർ ഇടുക്കി. സ്വന്തം നാടായ ഇടുക്കിയും അവിടുത്തെ ഭാഷയുമാണ് ഈ മേഖലയിലെത്താൻ തന്നെ ഏറെ സഹായിച്ചിട്ടുള്ളത്. സിനിമയിലെത്തുന്നതിന് മുമ്പ് ഓട്ടോ ഓടിച്ചും പ്ലമ്പിംങ്, വയറിങ് പണികൾ ചെയ്തും ജീവിച്ച കാലത്തെപ്പറ്റിയും ജാഫർ വാചാലനാവുന്നു.
ഓരോ സിനിമയിലേയും കഥാപാത്രങ്ങൾക്ക് വേണ്ടുന്ന രീതിയിലുള്ള രൂപമാറ്റം വരുത്താൻ എപ്പോഴും ഒരുക്കമാണെന്ന് അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും വലിയ വിമർശകർ സ്വന്തം കുട്ടികളാണ്. സിനിമാ മേഖലയിൽ യാതനയും ദുരിതവും അനുഭവിക്കുന്ന നിരവധി ആളുകളുണ്ടെന്ന് അദ്ദേഹം തുറന്നുപറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..