• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Web Exclusive
  • Web Shows
  • Web Live
  • 10 News 10 Info
  • News In Videos
  • Specials
  • Fire & Flame
  • Movies & Music
  • Food
  • Agriculture
  • Viral
  • Sports
  • Technology
  • Women
  • Auto
  • MyHome
  • Careers
  • Books
  • Money
  • Troll-TV
  • Travel

എന്താണ് പക്ഷിപ്പനി, എങ്ങനെ തടയാം?

Jan 9, 2021, 03:44 PM IST
A A A

പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്‌.

പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്‌ളവന്‍സ(പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍1. ഇത് ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസാണ്.

 രോഗം പകരുന്നത്

  • പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. 
  • രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. 

മനുഷ്യരിലേക്ക് പകരുന്നത്

  • രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി.
  • മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്‌.

പക്ഷികളിലെ രോഗലക്ഷണങ്ങള്‍

  1. മന്ദത, 
  2. വിശപ്പില്ലായ്മ
  3. വയറിളക്കം 
  4. തൂവല്‍ കൊഴിയൽ
  5. ചലനങ്ങള്‍ക്ക് ബുദ്ധിമുട്ട് 
  6. മുട്ടകളുടെ എണ്ണം കുറയുക 
  7. കട്ടികുറഞ്ഞ തോടുള്ള മുട്ടകള്‍ 
  8. ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം
  9. മൂക്കിലൂടെയുള്ള രക്തസ്രാവം 
  10. ശ്വാസതടസ്സം 

  മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങള്‍

  1. പനി
  2. ജലദോഷം
  3. തലവേദന
  4. ഛര്‍ദി 
  5. വയറിളക്കം
  6. ശരീരവേദന 
  7. ചുമ 
  8. തൊണ്ടവേദന 
  9. ക്ഷീണം 
  10. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാന്‍ ഈ വൈറസുകള്‍ ഇടയാക്കും 

 രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുള്ള ഹൈ റിസ്‌ക് ഗ്രൂപ്പ്

  • പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കര്‍ഷകര്‍
  • പക്ഷി ഫാമുകളിലെ ജോലിക്കാര്‍, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍
  • ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവര്‍
  • പക്ഷിവളര്‍ത്തലില്‍ താത്പര്യം ഉള്ളവര്‍
  • പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവര്‍
  • പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലുവാന്‍ നിയോഗിക്കപ്പെടുന്ന സംഘാംഗങ്ങള്‍
  • പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകള്‍ 

പ്രതിരോധിക്കാന്‍

  • പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക.
  • ശരീരവും വസ്ത്രവും മറയ്ക്കുന്ന മേല്‍വസ്ത്രം ധരിക്കുക.
  • ഷൂസ് ഉപയോഗിക്കുക. കൈയുറകള്‍, മാസ്‌ക്, ഗോഗിള്‍സ് എന്നിവ ഉപയോഗിക്കുക.
  • രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷികളില്‍ നിന്നും മനുഷ്യനില്‍ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക.
  • ഉപയോഗിച്ച മേല്‍വസ്ത്രവും അനുബന്ധ സാധനങ്ങളും ശാസ്ത്രീയമായി രോഗാണു വിമുക്തമാക്കുക.
  • രോഗാണു വിമുക്തമാക്കാന്‍ ശാസ്ത്രീയമായ കൈകഴുകല്‍ രീതികള്‍ ശീലിക്കുക.
  • ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കി മാത്രം ഭക്ഷിക്കുക.
  • ഹോട്ടലുകളില്‍ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.
  • മുട്ട പുഴുങ്ങി കഴിക്കുമ്പോള്‍ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി ഉറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
  • ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്. 
  • ബുള്‍സ് ഐ പോലെ പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. 
  • പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)
  • അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
  • ചത്ത പക്ഷികളുടെയോ രോഗം ബാധിച്ചവയെയോ ദേശാടന കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനു മുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം.
  • രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകളും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം. 
  • കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. 
  • പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള മെഡിക്കല്‍ ഡോക്ടറെ കാണുക.
  • വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്. 
  • അണുനശീകരണം നടത്തുമ്പോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്. 
  • രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്.

Content Highlights: Bird flu (avian influenza)  Symptoms and causes 

PRINT
EMAIL
COMMENT
Next Story

കോവിഡ് വ്യാപനം അതിവേഗം; അറിയാം കോവിഡ് ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍

Read More
 

Related Articles

17-കാരന് കൂട്ടുകാരുടെ ക്രൂരമര്‍ദനം, അവശനായിട്ടും ഡാന്‍സ് കളിപ്പിച്ചു; ഏഴ് പേരും പിടിയില്‍
Crime Beat |
Health |
അമിതമായാൽ ശരീരത്തിലെ ഇരുമ്പും തുരുമ്പിക്കും
Health |
എസ്.എ.ടി.യിലെ പുതിയ ത്രീഡി ലാപ്രോസ്‌കോപ്പിക് മെഷീനിലൂടെയുള്ള ആദ്യ ശസ്ത്രക്രിയ വിജയം
Health |
ആനേ, പ്ലീസ്... മനുഷ്യനെ കണ്ടുപഠിക്കല്ലേ! ഡയറ്റും എക്സർസൈസും മറക്കല്ലെ
 
  • Tags :
    • Health
    • Video
    • Bird Flu
    • avian influenza
More from this section
Dr TS Anish
ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകുമോ? - ഡോ. ടി.എസ്. അനീഷ് സംസാരിക്കുന്നു
Dr TS Anish
കേരളത്തിലുള്ളത് കൂടുതല്‍ വ്യാപനശേഷിയുള്ള കൊറോണ വൈറസ് - ഡോ. ടി.എസ്. അനീഷ്
Alcohol
കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ മദ്യപിക്കരുത് ? | Fact Check
Yoga
നട്ടെല്ല് നിവര്‍ത്താനും വര്‍ക്കൗട്ടുകള്‍
Oral Scan
വായിലെ അര്‍ബുദം കണ്ടെത്താന്‍ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് സ്റ്റാര്‍ട്ടപ്പ് കമ്പനി
News in Videos
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.