ഏതാണ്ട് ഒരു മാസത്തോളമായി മണിപ്പുരിന്റെ ക്രമസമാധാന നില താളംതെറ്റിയിട്ട്. മേയ് 3 ന് ആരംഭിച്ച വംശീയ സംഘർഷം പ്രബല വിഭാഗമായ മെയ്തികളെയും ഗോത്രവിഭാഗത്തിലെ കുക്കി സമൂഹത്തെയും ധ്രുവീകരിച്ചുകഴിഞ്ഞു. വിഷയത്തിൽ സമാധാന ശ്രമങ്ങൾക്കായി കേന്ദ്രസർക്കാരിന്റ കാര്യക്ഷമമായ ഇടപെടലുകളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. മേയ് 29 തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാല് ദിവസത്തെ സന്ദർശനത്തിനായി മണിപ്പുരിൽ എത്തിയിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ വംശീയ കലാപം ഇതാദ്യമല്ല, ഭൂമിക്കും സ്വത്വത്തിനും വേണ്ടി മേയ്തികളും ഗോത്രവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിനും വർഷങ്ങളുടെ ചരിത്രമുണ്ട്. എന്നാൽ ഈ വർഷം മേയ് 3 ന് നടന്ന അക്രമങ്ങൾ മണിപ്പുരിനെ ഇക്കാലമത്രയും കണ്ടിട്ടില്ലാത്ത തരത്തിൽ അശാന്തിയിലേക്ക് തള്ളിയിട്ടു. പ്രതിഷേധപ്രകടനങ്ങളിലും സംഘർഷത്തിലും നൂറോളം പേർക്ക് ഇതിനോടകം ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു.
Content Highlights: what is behind the violence in manipur explained
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..