തോക്കെടുത്ത് കാട് കയറി നാടു വിറപ്പിച്ചൊരു കായികതാരമുണ്ട് ചരിത്രത്തിൽ. പാൻ സിങ് തോമർ. മിൽഖ സിങ്ങിനൊപ്പം ടോക്യോ ഏഷ്യാഡിൽ ഇന്ത്യയ്ക്കുവേണ്ടി മാറ്റുരച്ച പഴയ സ്റ്റീപ്പിൾ ചേസ് ദേശീയ ചാമ്പ്യൻ. കൊല്ലങ്ങളോളം ചമ്പലിനെ വിറപ്പിച്ച കൊള്ളത്തലവൻ.
കാലം നിർദയം മറവിയിലേക്ക് വലിച്ചെറിഞ്ഞ, പാൻ സിങ്ങിന്റെ ചോരയിൽ ചാലിച്ചെഴുതിയ ചരിത്രം വീണ്ടെടുത്തിരിക്കുകയാണ് നടൻ ഇർഫാൻ ഖാനും സംവിധായകൻ ധിഗ്മാൻഷു ധുലിയും ചേർന്ന്.
2012ൽ പുറത്തിറങ്ങിയ പാൻസിങ്ങ് തോമർ എന്ന ചിത്രം ചായമടിച്ച് മിനുക്കിയ മറ്റ് സ്പോർട് ബയോപിക്കുകൾ പോലെയല്ല. ജാതിവെറിയും കെട്ട വ്യവസ്ഥിതിയും മാറാലക്കെട്ടിയ കാലത്തെ അടയാളപ്പെടുത്തുക എന്നൊരു ചരിത്രദൗത്യം കൂടിയുണ്ടായിരുന്നു ഈ ചിത്രത്തിന്.
Content Highlights: paan singh tomar former steeplechase champion champal dacoit biopic irrfan khan national award movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..