സിനിമകൾ ചെയ്യുന്നതിനിടയ്ക്ക് വന്ന ഇടവേളയ്ക്ക് ശേഷം ചെയ്ത സിനിമയായിരുന്നു ദീപസ്തംഭം മഹാശ്ചര്യമെന്ന് സംഗീതസംവിധായകൻ മോഹൻ സിതാര. യൂസഫലി കേച്ചേരിയായിരുന്നു വരികളെഴുതിയത്. ഏതാനും ഗാനങ്ങൾ വരികളെഴുതിയശേഷം ചിട്ടപ്പെടുത്തി. ഒരു ഗാനം മാത്രം ഈണമിട്ടശേഷം വരികളെഴുതാമെന്ന് സംഗീത സംവിധായകൻ പറഞ്ഞെങ്കിലും ആദ്യം ഗാനരചയിതാവ് സമ്മതിച്ചില്ല. പക്ഷേ ഈണം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം കയ്യടിച്ചുകൊണ്ടുവന്ന് കെട്ടിപ്പിടിച്ചു. ആ ഗാനമാണ് നിന്റെ കണ്ണിൽ വിരുന്നുവന്നു എന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ യുവാക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. 'സുഖമാണീ നിലാവ്' എന്ന ഗാനം ജ്യോത്സ്ന പലതവണ പാടി. പക്ഷേ ഇനിയും നന്നാക്കാനാവുന്നൊരു പാട്ടാണ് അതെന്ന് തോന്നി. അപ്പോഴാണ് ടൈറ്റാനിക്കിലെ പാട്ടിന്റെ കാര്യം ഓർമ വന്നത്. ആ ഭാവമാണ് ഈ പാട്ടിലും വേണ്ടതെന്ന് പറഞ്ഞു. അത് മനസിലായതോടെ 'സുഖമാണീ നിലാവ്' എന്ന പാട്ട് ജ്യോത്സ്ന പാടി പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..