ശിഹാബ് ചോറ്റൂർ
കേരളത്തില്‍ നിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ യാത്ര പുനരാരംഭിച്ചു. യാത്ര പുനരാരംഭിച്ചതായും കാല്‍നടയായി സഞ്ചരിച്ച് പാകിസ്താനില്‍ പ്രവേശിച്ചതായും ശിഹാബ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കേരളത്തില്‍ നിന്നും 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. പാകിസ്താന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നാല് മാസത്തോളമായി അമൃത് സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് ശിഹാബ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം പാകിസ്താന്‍ ഭരണകൂടം വിസ അനുവദിച്ചതോടെയാണ് യാത്ര പുനരാരംഭിച്ചത്. വിസ ശരിയായ കാര്യവും ശിഹാബ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ രണ്ടിനാണ് മലപ്പുറം പുത്തനത്താണി സ്വദേശിയായ ശിഹാബ് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കാല്‍നടയായി സഞ്ചരിച്ച ശിഹാബിന് പലയിടങ്ങളിലും വലിയ സ്വീകരണങ്ങളും ലഭിച്ചിരുന്നു. 8000 കിലോമീറ്ററില്‍ അധികം ദൂരമാണ് മലപ്പുറത്ത് നിന്ന് മക്കയിലേക്കുള്ളത്. യാത്രയുടെ വിശദാംശങ്ങള്‍ ഷിഹാബ് യൂടൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
Content Highlights: Shihab's on foot Kerala-Makkah journey restarted
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..