50 വര്‍ഷമായി കാണികള്‍ക്ക് മുന്നില്‍ അഭ്യാസപ്രകടനം; ഒടുവില്‍ ലോലിത കടലിലേക്ക്


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: AP

50 വര്‍ഷത്തിലധികമായി അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സീക്വേറിയത്തില്‍ കഴിയുന്ന ഡോള്‍ഫിന്‍ കുടുംബത്തില്‍പ്പെട്ട ഭീമന്‍ കൊലയാളി തിമിംഗലത്തെ കടലിലേക്ക് തുറുന്നുവിടും. അമ്പത്തേഴ് വയസ്സ് പ്രായമുള്ള ഓര്‍ക വിഭാഗത്തില്‍പ്പെട്ട ലോലിതയെയാണ് കടലിലേക്ക് തുറന്നുവിടാന്‍ തീരുമാനമായത്. ഇതുവരെ പാര്‍ക്കിലെത്തുന്നവര്‍ക്ക് മുന്നില്‍ അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെക്കലായിരുന്നു ലോലിതയുടെ ജോലി.

വര്‍ഷങ്ങളായി ലോലിതയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെ ഇടപെടലിന്റെ കൂടെ ഭാഗമായാണ് ലോലിത കടലിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് 2,268 കിലോ ഭാരമുള്ള ലോലിതയെ അഭ്യാസ പ്രകടനങ്ങളില്‍ നിന്നും ഒഴിവാക്കിയത്. ചില നടപടിക്രമങ്ങള്‍ കൂടെ അവസാനിച്ചാല്‍ വൈകാതെ തന്നെ ലോലിത കടലിലേക്കെത്തും.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 1970 ലാണ് അന്ന് നാല് വയസ്സുണ്ടായിരുന്ന ഈ തിമിംഗലത്തെ തെക്ക് പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ നിന്ന്‌ നിന്ന് പിടികൂടുന്നത്. പിന്നീട് പരിശീലനം നല്‍കി വര്‍ഷങ്ങളോളം കാണികള്‍ക്ക് മുന്‍പില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ പാര്‍ക്കില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ലോലിതയ്ക്ക് ഏറെ ആരാധകരുണ്ടായിരുന്നു.

ലോലിതയുടെ അമ്മയെന്ന് കരുതപ്പെടുന്ന 90 വയസ്സോളം പ്രായമുള്ള ഓഷ്യന്‍ സണ്‍ എന്ന വിളിപ്പേരുള്ള ഓര്‍ക ഇപ്പോഴും കടലില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഓര്‍ക്കകളുടെ ഈ ആയുര്‍ദൈര്‍ഘ്യം തന്നെയാണ് ലോലിതയെ മോചിപ്പിക്കാനുള്ള തീരുമാനത്തെയും സ്വാധീനിച്ചത്. മോചിപ്പിക്കുന്നതിന്റെ ഭാഗമായി വാഷിങ്ടണിന്റെയും കാനഡയുടെയും ഇടയിലുള്ള ഒരു സമുദ്ര സാങ്ച്വറിയില്‍ ലോലിതയെ പാര്‍പ്പിക്കും.

വര്‍ഷങ്ങളായി പാര്‍ക്കിലെ ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണമാണ് ലോലിത കഴിക്കുന്നത്. അതിനാല്‍ ഇവിടെ വെച്ച് തിമിംഗല വിദഗ്ധര്‍ ഇരപിടിക്കാനും മറ്റും ലോലിതയ്ക്ക് പരിശീലനം നല്‍കും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് വരെ ഈ തിമിംഗലത്തെ നിരീക്ഷണത്തില്‍ വെക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പാര്‍ക്കുകളിലും സീക്വേറിയത്തിലും ഓര്‍ക്കകളെ വളര്‍ത്തുന്നുണ്ട്. വലിയ തലച്ചോറുകള്‍ ഉള്ളത് കൊണ്ട് തന്നെ ഇവയെ അഭ്യാസ പ്രകടനങ്ങള്‍ പരിശീലിപ്പിക്കാന്‍ എളുപ്പവുമാണ്. ഇത്തരത്തില്‍ വിനോദത്തിനും അഭ്യാസപ്രകടനങ്ങള്‍ക്കും ഓര്‍ക്കകളെ ഉപയോഗിക്കുന്നതിനെതിരെ പരിസ്ഥിതി സ്‌നേഹികള്‍ വര്‍ഷങ്ങളായി പ്രതിഷേധിക്കാറുണ്ട്.

Content Highlights: Lolita, the oldest orca in captivity, to be released into the wild after 50 long years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pthankayam

1 min

അപകടമരണങ്ങള്‍ തുടര്‍ക്കഥ; പതങ്കയത്തേക്കുള്ള വഴികളടച്ച് പോലീസ്, സഞ്ചാരികള്‍ക്ക് കര്‍ശനവിലക്ക്

May 30, 2023


Aakanksha

1 min

ലക്ഷങ്ങള്‍ വരുമാനമുള്ള ജോലി രാജിവെച്ച് ലോകംചുറ്റല്‍; ആകാംക്ഷയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

May 19, 2023


cruise ship

2 min

135 രാജ്യങ്ങളിലൂടെ ഒരു കപ്പല്‍ യാത്ര, മൂന്ന് വര്‍ഷത്ത പാക്കേജ്; ടിക്കറ്റ് വില കേട്ട് ഞെട്ടരുത്

Mar 15, 2023

Most Commented