പ്രതീകാത്മക ചിത്രം | ഫോട്ടോ: എസ്.എൽ ആനന്ദ്
ആഗോള പുരസ്കാരങ്ങളുടെയും നേട്ടങ്ങളുടെയും മികവില്‍ പുതിയ പദ്ധതികളും പരിപാടികളുമായി സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കേരള വിനോദസഞ്ചാര വകുപ്പ്.
വിവാഹവും മധുവിധുവുമുള്പ്പെടെയുള്ളവയ്ക്ക് ലക്ഷ്യസ്ഥാനങ്ങളും നൂതനമായ ടൂറിസം സര്‍ക്യൂട്ടുകളും അവതരിപ്പിച്ച് സഞ്ചാരികള്‍ക്ക് ഗ്രാമീണജീവിതവും സംസ്കാരവും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികളെ സംസ്ഥാനത്തേക്കെത്തിക്കാനായി ഡല്‍ഹിയില്‍ 'കേരള ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മീറ്റ് 2022-23' സംഘടിപ്പിച്ചു. കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനായും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് വകുപ്പ് തുടക്കമിട്ടതായി ടൂറിസം അധികൃതര്‍ പറഞ്ഞു. ഒപ്പം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുള്ള കാരവന് ടൂറിസം വ്യാപിപ്പിക്കും.
കൊച്ചി-മുസിരിസ് ബിനാലെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ കേരളത്തിന്റെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്ന പ്രധാന വേദിയാണ്.
ഒപ്പം ഹൗസ് ബോട്ടുകള്‍, വനത്തിനുള്ളിലെ താമസസ്ഥലം, പ്ലാന്റേഷന് സന്ദര്‍ശനങ്ങള്‍, ഹോംസ്റ്റേകള്‍, ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ട്രക്കിങ്, ഗ്രാമനടത്തം തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് വേറിട്ടയനുഭവം നല്‍കും. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം കേരളം റെക്കോഡ് സ്ഥാപിച്ചിരുന്നു. വര്‍ഷത്തിന്റെ ആദ്യ മൂന്നുപാദങ്ങളില്‍ 1.33 കോടി വിനോദസഞ്ചാരികളാണെത്തിയത്.
കോവിഡിനുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 1.94 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായതെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
Content Highlights: Kerala to become global wedding-honeymoon destination, tourism dept launches novel projects
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..