നാശത്തിന്റെ പാതയില്‍ തൃശ്ശൂരെ ചുണ്ടന്‍വള്ളങ്ങളെ പങ്കെടുപ്പിക്കുന്ന ഏക ജലോത്സവത്തിന്റെ പവിലിയന്‍


കെ.എസ്.ശശിധരന്‍

1956 മുതല്‍ നടക്കുന്ന ജലോത്സവത്തിന്റെ പ്രധാന വേദിയായ ബോട്ട് ക്ലബ്ബ് മൈതാനിയിലാണ് കാനോലി കനാലിന് അഭിമുഖമായി പവിലിയന്‍ നിര്‍മിച്ചിട്ടുള്ളത്.

പാർക്കിലെ കളിയുപകരണങ്ങൾ തുരുമ്പെടുത്ത നിലയിൽ

കാഞ്ഞാണി: കണ്ടശ്ശാംകടവ് ജലോത്സവത്തിനായി ഒന്നേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച പവിലിയനും കുട്ടികളുടെ പാര്‍ക്കും കാടുകയറി നശിക്കുന്നു. ജില്ലയില്‍ ചുണ്ടന്‍വള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഏക ജലോത്സവമായതിനാലാണ് പവിലിയന്‍ അനുവദിച്ചത്. എന്നാല്‍, ഏറെ വികസനസാധ്യതകളുള്ള സ്ഥലം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.

1956 മുതല്‍ നടക്കുന്ന ജലോത്സവത്തിന്റെ പ്രധാന വേദിയായ ബോട്ട് ക്ലബ്ബ് മൈതാനിയിലാണ് കാനോലി കനാലിന് അഭിമുഖമായി പവിലിയന്‍ നിര്‍മിച്ചിട്ടുള്ളത്. ഈ പവിലിയനു സമീപത്താണ് കായലോര ഹൗസിങ് ബോട്ടുകളുള്ളത്. തിരക്കുപിടിച്ച അങ്ങാടിയില്‍നിന്നു മാറി സംസ്ഥാനപാതയോരത്തുള്ള സ്ഥലം സംരക്ഷിച്ചാല്‍ വിനോദസഞ്ചാരത്തിന് സാധ്യതയേറെയാണ്.

2011-ല്‍ പുഴയോരം അരികുകെട്ടി മൈതാനം ടൈല്‍സ് വിരിച്ചിരുന്നു. എന്നാല്‍, നിര്‍മാണത്തിലെ അപാകം കാരണം ഇപ്പോള്‍ പുഴയോരത്തിന്റെ അരികുകളും തകര്‍ന്നനിലയിലാണ്. 2015-ല്‍ നിര്‍മിച്ച പവിലിയന്റെ പരിസരമെല്ലാം കാടും പടലും പടര്‍ന്നുപന്തലിച്ച് നില്‍ക്കുകയാണ്. ദീപാലങ്കാരങ്ങളും കേടുവന്നു ഇതിനോടുചേര്‍ന്ന പാര്‍ക്കിലെ കളിയൂഞ്ഞാലും കളിസാമഗ്രികളും തുരുമ്പെടുത്തു. പവിലിയനിലുള്ള രണ്ട് കടമുറികളില്‍ പ്രളയകാലത്തും തുടര്‍ന്നുവന്ന പേമാരിയിലും വെള്ളംകയറി. ടൈലുകള്‍ ഇളകി. ഷട്ടറുകള്‍ തുരുമ്പെടുത്തുതുടങ്ങി.

Kandassamkadavu 1
കാടുപിടിച്ച നിലയിലുള്ള കണ്ടശ്ശാംകടവ് ജലോത്സവ പവിലിയൻ

പവലിയന്റെ നടത്തിപ്പ് വിട്ടുകിട്ടുന്നതിനായി മണലൂര്‍ പഞ്ചായത്ത് ടൂറിസംവകുപ്പിനും ഇറിഗേഷന്‍ വകുപ്പിനും മുരളി പെരുനെല്ലി എം.എല്‍.എ. മുഖേന കത്ത് നല്‍കിയിരുന്നു. സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തുന്നതില്‍ തടസ്സമില്ലെന്ന മറുപടിയാണ് ഇറിഗേഷന്‍വകുപ്പ് നല്‍കിയത്. വിനോദസഞ്ചാര വകുപ്പാകട്ടെ, മറുപടിയൊന്നും നല്‍കിയുമില്ല.

നടത്തിപ്പവകാശം വേണം

Viji Sasi
പഞ്ചായത്തിന്റെ ആസ്ഥി വിവരക്കണക്കില്‍പ്പെടാത്ത സ്ഥലത്ത് മരാമത്ത് പണി നടത്താനാകില്ല. നടത്തിപ്പവകാശം കിട്ടിയാല്‍ അറ്റകുറ്റപ്പണി നടത്തി വിനോദ സഞ്ചാരമേഖലയാക്കാം

- വിജി ശശി, പ്രസിഡന്റ്, മണലൂര്‍ പഞ്ചായത്ത്

ടൂറിസം പദ്ധതികളും വേണം

TP Joju
ടൂറിസം ക്ലബ്ബുകളെയും സ്വകാര്യ കച്ചവടക്കാരെയും ഏകോപിപ്പിച്ച് കണ്ടശ്ശാംകടവില്‍ വിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കണം.

- ടി.പി. ജോജു, നാട്ടുകാരന്‍

പവലിയന്‍ നന്നാക്കണം

George Alappatt
ജനകീയ പങ്കാളിത്തത്തോടെ ജലോത്സവവും ടൂറിസം പദ്ധതികളും നടപ്പിലാക്കണം. അടിയന്തരമായി പവിലിയന്‍ സംരക്ഷിക്കണം

- ജോര്‍ജ് ആലപ്പാട്ട്, ജലോത്സവ കമ്മിറ്റി പബ്ലിസിറ്റി കണ്‍വീനര്‍

Content Highlights: Kandassamkadavu Boat Race, Thrissur Tourism, Kerala Tourism, Travel News

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented