ചമ്പൽ താഴ് വര |ഫോട്ടോ: ബി. മുരളികൃഷ്ണൻ മാതൃഭൂമി
കൊല്ലം: മധ്യപ്രദേശില്‍ ചമ്പല്‍ കൊള്ളക്കാരുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചേര്‍ത്തൊരു മ്യൂസിയം വരുന്നു. പ്രമുഖ പുരാവസ്തു ഗവേഷകനായ കെ.കെ.മുഹമ്മദ് ആണ് പദ്ധതിക്കു പിന്നില്‍.
ചമ്പല്‍മേഖലയില്‍ ഭൂകമ്പത്തിലും കൊള്ളക്കാരുടെ ആക്രമണത്തിലും തരിപ്പണമായ ക്ഷേത്രങ്ങളും നിര്‍മിതികളും തനിമ നഷ്ടപ്പെടാതെ പുനര്‍നിര്‍മിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മുഹമ്മദിന് ചമ്പല്‍ കൊള്ളക്കാരുടെ ജീവിതവും ചരിത്രവും കാണാപാഠമാണ്. അവിടെ പോലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍ക്കുപോലും ക്രൂരതയുടെ ഓരോ കഥ പറയാനുണ്ട്. 10 പേരെ കൊന്നത്, 128 പേരെ കൊന്നത് എന്നിങ്ങനെ. 32 പോലീസുകാരടക്കം 182 പേരെ കൊലപ്പെടുത്തിയ മാന്‍സിങ്, പാന്‍സിങ് ടോമര്‍ എന്ന വലിയ കൊള്ളക്കാരനെ വെടിവെച്ചുകൊന്ന തൃശ്ശൂരുകാരനായ വിജയരാമന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍... അങ്ങനെ പരസ്പരമുള്ള പോരിന്റെയും ബാഹ്യശക്തികളുമായുള്ള പോരാട്ടത്തിന്റെയും ഒക്കെ നിരവധി കഥകള്‍ ഇവിടെയുണ്ട്. മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോള്‍ ഇവ അനാവൃതമാകും.
കെ.കെ.മുഹമ്മദ് തന്നെയാണ് മധ്യപ്രദേശ് സര്‍ക്കാരിനുമുന്നില്‍ ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്. പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞപ്പോഴാണ് കോവിഡ് നിയന്ത്രണങ്ങള്‍ വന്ന് കാര്യങ്ങള്‍ മന്ദഗതിയിലായത്. അധികം വൈകാതെ നടപടികള്‍ വീണ്ടും തുടങ്ങും. ഈ മേഖലയില്‍ ക്ഷേത്രനിര്‍മാണത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ കൊള്ളക്കാരില്‍നിന്ന് ആദ്യം ധാരാളം എതിര്‍പ്പുണ്ടായിരുന്നു.

ഒരു മുസ്ലീമിനെന്താ ഇതില്‍ കാര്യം എന്നമട്ടില്‍ ചോദ്യങ്ങളുയര്‍ന്നതായി മുഹമ്മദ് പറയുന്നു. എന്നാല്‍ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്തിയതോടെ അവര്‍തന്നെ പിന്തുണയുമായി ഒപ്പംനിന്നു.
ഖനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാഫിയകളായിരുന്നു മറ്റൊരു വെല്ലുവിളി. നരേന്ദ്രകുമാര്‍ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ അവര്‍ വണ്ടികയറ്റി കൊലപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ തരണംചെയ്താണ് ക്ഷേത്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തകര്‍ന്നുകിടന്ന ക്ഷേത്രങ്ങളുടെയും അത് പുനര്‍നിര്‍മിച്ചപ്പോഴുള്ള മാറ്റവും വ്യക്തമാക്കുന്ന ഫൊട്ടൊഗ്രാഫുകളും ക്ഷേത്രചരിത്രവും മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും. ഇപ്പോഴും തകര്‍ന്നുകിടക്കുന്ന നൂറ്റിയിരുപതോളം ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള സംരംഭവും സര്‍ക്കാരിനുമുന്നിലുണ്ടെന്ന് കെ.കെ.മുഹമ്മദ് പറഞ്ഞു.
Content Highlights: Chambal Dacoits, Chambal Valley, Chambal Museum, KK Muhammed, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..