സിഡ്നിയിലെ കിങ്സ്ഫോർഡ് സ്മിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള കാഴ്ച | Photo-Gettyimage
ക്യാന്‍ബെറ: ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യണമെന്നാഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു സങ്കട വാര്‍ത്ത. അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ അടുത്ത വര്‍ഷം മുതലായിരിക്കും രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയെന്നാണ് സൂചന. എന്നാല്‍ വാക്സിന് സ്വീകരിച്ച പൗരന്മാര്ക്കും സ്ഥിരം താമസക്കാര്‍ക്കും വിദേശയാത്രകള്‍ക്ക് തടസ്സമില്ല. അടുത്ത മാസം മുതലായിരിക്കും ഇതിന് അനുമതി.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് ഈ കാര്യം അറിയിച്ചത്. അതിര്‍ത്തികള്‍ ഉടനെ തുറക്കുകയില്ല. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കും വിദ്ഗധ കുടിയേറ്റ തൊഴിലാളികള്‍ക്കുമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
നവംബര്‍ മുതലായിരിക്കും ഓസ്ട്രേലിയന്‍ പൗരന്മാര്ക്ക് വിദേശത്തേക്ക് യാത്ര അനുവദിക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് പൗരന്മാര് വിദേശയാത്ര നടത്തുന്നത് വിലക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുന്‍ഗണനാ ക്രമത്തില്‍ ഓസ്ട്രേലിയന്‍ പൗരന്മാര്ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രഥമ പരിഗണന നല്‍കുക. ശേഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും വിദ്ഗധ കുടിയേറ്റ തൊഴിലാളികള്‍ക്കും പ്രവേശനം അനുവദിക്കും.
Content Highlights: australia to welcome international tourists by 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..