അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിൽ ചൊവ്വാഴ്ചയെത്തിയ സഞ്ചാരികൾ
അതിരപ്പിള്ളി: ലോക്ഡൗണിനെ തുടന്ന് നാലുമാസം മുമ്പ് അടച്ച തുമ്പൂര്‍മുഴി, അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച രാവിലെ തുറന്നു. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാക്സിനെടുക്കാത്തവരേയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയവരേയും തിരിച്ചയച്ചു. പ്രോട്ടോക്കോള്‍ പാലിച്ച് എത്തിയവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. അതിരപ്പിള്ളിയില്‍ ടിക്കറ്റ് എടുക്കുന്നതിന് മുന്‍പ് തന്നെ വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സഞ്ചാരികളെ ഇക്കാര്യം അറിയിക്കുന്നുണ്ട്. പ്രവേശന കവാടത്തിലാണ് കോവിഡുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നത്.
ആദ്യദിനം തുമ്പൂര്‍മുഴിയില്‍ ഇരുനൂറും അതിരപ്പിള്ളിയില്‍ 549 ഉം സഞ്ചാരികളാണ് എത്തിയത്. ഭൂരിഭാഗവും മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തും സഞ്ചാരികളെത്തി. അവധി ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

വിനോദ സഞ്ചാര മേഖലയുടെ പ്രവേശന കവാടമായ തുമ്പൂര്‍മുഴിയില്‍ ആദ്യമെത്തിയ നിലമ്പൂര്‍ സ്വദേശികളായ കുടുംബത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കാലത്ത് ഒന്‍പത് മണി മുതല്‍ നാലു മണി വരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
Content highlights : athirapilly and Thumboormuzhi tourist destinations open now after 4 months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..