മുതുമലയിലെ കുട്ടിയാന അമ്മു പാപ്പാന്മാരുടെ പരിചരണത്തിനിടെ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
ഗൂഡല്ലൂർ: മുതുമലയിലെ കുങ്കിയാനകൾക്കും വിനോദസഞ്ചാരികൾക്കും പാപ്പാന്മാർക്കും അരുമയാണ് അമ്മു എന്ന കുട്ടിയാന. അവളുടെ വികൃതിയാസ്വദിക്കാനായി മാത്രമെത്തുന്നവരുണ്ടിവിടെ.
സ്നേഹത്തോടെ പെരുമാറുന്നവർ അമ്മുവിന് രക്ഷിതാക്കളും കൂട്ടുകാരുമാണ്. മൂന്നുവർഷംമുമ്പ് ഈറോഡിലെ സത്യമംഗലം വനത്തിൽ ജനിച്ച 20 ദിവസംമാത്രം പ്രായമുള്ള ആനക്കുട്ടിയായിരുന്നു അമ്മു. തള്ളയാനയിൽനിന്ന് അകന്നുപോയ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി മുതുമല ക്യാമ്പിലെത്തിച്ച് പരിപാലിക്കുകയായിരുന്നു.
ബൊമ്മനെന്ന കുങ്കിയാനയുടെ നേതൃത്വത്തിലായിരുന്ന കുട്ടിയാനയുടെ പരിപാലനം. മൃഗഡോക്ടർമാരുടെ സംഘവും പരിപാലനത്തിന് നേതൃത്വം നൽകി.
തുടർച്ചയായ പരിശീലനവും പരിപാലനവും അമ്മുവിനെ ഉഷാറാക്കി. ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈ കുട്ടിയാന.
Content Highlights: ammu elephant cub, mudumalai, malayalam travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..