കല്ലാറിലെ കുട്ടവഞ്ചി സവാരി | ഫോട്ടോ : ബി. മുരളീകൃഷ്ണൻ/ മാതൃഭൂമി
മണ്ണീറ: കല്ലാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അടവി കുട്ടവഞ്ചിസവാരിയില് ദീര്‍ഘദൂര യാത്ര തുടങ്ങി. വരള്‍ച്ചക്കാലത്ത് ചെറിയ ദൂരത്തിലേക്ക് മാത്രമേ യാത്ര ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
അടവിയില്‍നിന്നു തുടങ്ങി പാണ്ടിയാന്‍ കടവ്മുണ്ടോംമൂഴി വഴി പേരുവാലിയില്‍ അവസാനിക്കുന്നതാണ് ദീര്‍ഘദൂരയാത്ര. 900 രൂപയാണ് നിരക്ക്. നാല് പേര്‍ക്കാണ് ഒരുസവാരിയില് യാത്രചെയ്യാവുന്നത്.
27 പുതിയ കുട്ടവഞ്ചികള്‍ കൊണ്ടുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ ഹോഗനക്കല്‍ നിന്നാണ് കുട്ടവഞ്ചി എത്തിച്ചത്. വനസംരക്ഷണസമിതി പ്രവര്‍ത്തകരാണ് തുഴച്ചിലുകാര്‍. അവധിക്കാലം അവസാനിക്കാറായതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടവഞ്ചി സവാരിക്ക് തിരക്കാണ്.
രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് കുട്ടവഞ്ചി സവാരി. വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയില്‍ വന്‍ വരുമാനമാണ് കുട്ടവഞ്ചി സവാരിയിലൂടെ കിട്ടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..