• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Travel
More
Hero Hero
  • Chinese Travel
  • Jyothilal
  • Sthalanamam
  • Biju Rocky
  • Travel Frames
  • K A Beena
  • M V Shreyams Kumar
  • Mohanlal
  • G Shaheed
  • Anitha Nair
  • Thummarukudy
  • N P Rajendran
  • Anilal

മഞ്ഞ പാസ്സ്‌പോര്‍ട്ട് ഇല്ലാത്ത കുട്ടി

Oct 1, 2017, 05:13 PM IST
A A A

യാത്രക്കിടയില്‍ ഏതെങ്കിലും സ്ഥലത്തുവെച്ച് നമുക്ക് അസുഖം ബാധിക്കുകയോ അപകടം സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യത എപ്പോഴും മുന്നില്‍ക്കാണണം. ഓരോ രാജ്യത്തും മെഡിക്കല്‍ സംവിധാനങ്ങള്‍ വിഭിന്നമാണ്.

# മുരളി തുമ്മാരുകുടി
Passport
X

യാത്ര ചെയ്യുമ്പോള്‍  എന്റെ കൈയില്‍ മൂന്ന്   രേഖകള്‍ ഉറപ്പായും കാണും. ഒന്ന് ഞാന്‍ ഇപ്പോഴും ഇന്ത്യന്‍ പൗരന്‍ ആയതുകൊണ്ട് വിദേശയാത്രക്ക് നിര്‍ബന്ധമായ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്. രണ്ട്,  നീല പാസ്സ്‌പോര്‍ട്ട് എന്നുവിളിക്കുന്ന ഐക്യരാഷ്ട്രസഭക്കു വേണ്ടി സഞ്ചരിക്കുമ്പോള്‍ എപ്പോഴും കൈയില്‍ കരുതേണ്ട ലെസേ പാസേ (മിക്കവാറും രാജ്യങ്ങളില്‍ വിസ ഇല്ലാതെ യാത്ര ചെയ്യാനും, ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി പോലുള്ള പ്രത്യേക പ്രിവിലേജുകള്‍ കിട്ടാനും  ഇത്  അത്യാവശ്യമാണ്. വിമാനത്താവളം മുതല്‍ പട്ടാളത്തിന്റെ ചെക്ക്‌പോസ്റ്റ് വരെ ഇത് പ്രയോജനപ്രദമാണ്). മൂന്നാത്തെത്  മഞ്ഞ പാസ്സ്‌പോര്‍ട്ട് എന്നു  വിളിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് കാര്‍ഡ്.

ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുമ്പോള്‍  അവിടെ നമുക്ക് നേരിടേണ്ടിവരുന്ന അസുഖങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റിയുള്ള നിര്‍ദ്ദേശവും അതിനെതിരെ എടുത്തിട്ടുള്ള വാക്‌സിനേഷന്റെ ലിസ്റ്റും കാലാവധിയുമൊക്കെയാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  ആഫ്രിക്കയും ചില ദ്വീപ് രാജ്യങ്ങളും ഒക്കെയാണ് ഇക്കാര്യം പ്രത്യേകിച്ച് നോക്കുന്നത്.  ആഫ്രിക്കയില്‍ പ്രത്യേകമായി നോക്കുന്നത് യെല്ലോ ഫീവര്‍ ആണ്. ഇതിനെതിരെ  വാക്‌സിനേഷനെടുക്കാതെ ആഫ്രിക്കയില്‍ എത്തിപ്പറ്റിയാല്‍ പണിപാളും. അവിടെ വിമാനമിറങ്ങി ഇമിഗ്രെഷന് മുന്‍പുതന്നെ ഹെല്‍ത്ത് ചെക്ക് ഉണ്ട്. യെല്ലോ ഫീവര്‍ വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍ അപ്പോള്‍ത്തന്നെ 'കടക്ക് പുറത്ത്', വന്ന വണ്ടിയില്‍ തിരിച്ചു വരേണ്ടി വരും, അല്ലെങ്കില്‍ കുത്തിവയ്‌പ്പെടുത്ത് അതിന്റെ ഗുണം വരുന്നത് വരെ (ചിലപ്പോള്‍ രണ്ടാഴ്ച ഒക്കെ) അവിടുത്തെ ക്വറെന്റയിന്‍ എന്ന് പറയുന്ന കരുതല്‍ തടങ്കല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരും. പ്രശ്‌നം അവിടെയും തീരില്ല. ആഫ്രിക്കയില്‍ നിന്നും തിരിച്ചുവരുന്നവരെ  പല രാജ്യങ്ങളിലും പ്രത്യേകമായി പരിശോധിക്കും. (ഉദാഹരണം: ഇന്ത്യ). അപ്പോള്‍ നമ്മള്‍ ആഫ്രിക്കയില്‍ പോകുകയും തിരിച്ചുവരുമ്പോള്‍ നമ്മുടെ കൈയില്‍ യെല്ലോ ഫീവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുകയും ചെയ്താല്‍ ഉടന്‍  'കിടക്ക് അകത്ത്'. അതും പതിനാല് ദിവസം, ഇത്തവണ നമ്മുടെ 'ക്വാറന്റയിനില്‍ ആണ് വാസം'. പെട്ടാല്‍ പെട്ടതുതന്നെ. ബന്ധുക്കള്‍ക്ക് പോലും വന്നു കാണാന്‍ പറ്റില്ല.

എന്റെ തലമുറയിലെ ഭൂരിഭാഗം മലയാളികളും തറവാട്ടില്‍ പിറന്നവരാണ്.  അവര്‍ക്ക് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പോലുമില്ല, പിന്നല്ലേ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ റെക്കോര്‍ഡും! അതുകൊണ്ടുതന്നെ ലോകത്തെവിടെയും യാത്ര ചെയ്യുന്നതിനുമുമ്പ് ഏത് വാക്‌സിനേഷനാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ഉണ്ട് (http://www.who.int/ith/en/)  പരിശോധിക്കണം. എന്നിട്ട് അത് നിങ്ങളുടെയടുത്തുള്ള  അംഗീകൃതമായ ഒരു ആശുപത്രിയില്‍വെച്ച് എടുക്കണം. അതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുകയും വേണം. പണ്ടൊക്കെ ഇന്ത്യയില്‍ യെല്ലോ ഫീവര്‍ വാക്‌സിനേഷന്‍ ഡല്‍ഹിയില്‍ മാത്രമേ നടത്താറുള്ളു. അതും ദിവസം നൂറ്റമ്പത് പേര്‍ക്കു മാത്രം. ഇപ്പോള്‍  കേരളത്തില്‍ എവിടൊക്കെയോ ഉണ്ടെന്ന് തോന്നുന്നു. അറിയാവുന്നവര്‍ ഇവിടെ കമന്റിടുമല്ലോ, കോണ്‍ടാക്ട് നമ്പറും.

കേരളത്തിലിപ്പോള്‍ വാക്‌സിനെതിരെ ചില ആളുകള്‍ പ്രചാരണം നടത്തുന്നു, വാക്‌സിന്‍ വിരുദ്ധര്‍ അല്ലാത്തവര്‍ പോലും അത് വിശ്വസിക്കുന്നു എന്നത് സത്യത്തില്‍ എന്നെ നടുക്കുന്നുണ്ട്. രോഗാണു എന്നൊരു ആണു ഇല്ല എന്നും വാക്‌സിന്‍ എന്നത് ഭൂലോക തട്ടിപ്പാണെന്നും ഉള്ള ശുദ്ധ മണ്ടത്തരം തൊട്ട് , ഇന്ത്യയിലെ ജനസംഘ്യ നിയന്ത്രിക്കാന്‍ വിദേശരാജ്യങ്ങള്‍ നടത്തുന്ന ഗൂഢാലോചനയാണ് വാക്‌സിന്‍ എന്ന കോണ്‍സ്പിരസ്സി വരെ ഇവരുടെ ചിന്തയില്‍ ഉണ്ട്.  പൊതുജനാരോഗ്യ രംഗത്ത് അതിശയകരം ആയ കുതിച്ചു ചാട്ടം മനുഷ്യ രാശിക്ക് ഉണ്ടാക്കിയത് വാക്‌സിനുകള്‍ ആണ്, അതിന് എത്രയോ തെളിവുകള്‍ എത്രയോ നാളായിട്ട് ഉണ്ട്. അതുണ്ടാക്കി തന്ന നേട്ടത്തിന്റെ മുകളില്‍ കയറിയിരുന്ന്, ശാസ്ത്രം ഉണ്ടാക്കിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം ആഭാസങ്ങള്‍ നടത്തുന്നത് എന്നതിലെ വിരോധാഭാസം മാത്രമല്ല, ഇവരുടെ ബുദ്ധിമോശത്തിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പറ്റാത്ത കുഞ്ഞുങ്ങള്‍ ആണല്ലോ എന്നത് കൂടിയാണ്. 

ഇനിയൊരു കാലത്ത് ഈ കുഞ്ഞുങ്ങള്‍ വളര്‍ന്ന് പഠിക്കാനോ, ജോലിക്കോ, വിനോദത്തിനോ യാത്ര ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാത്തതിനാല്‍ അത് സാധിക്കാതെ വന്നേക്കാം. അന്ന് ഈ പ്രചാരണക്കാര്‍ക്കൊക്കെ വയസ്സായി അമ്ലെഷ്യവും പിടിച്ചു  എന്തിനാണ് കാമ്പയിന്‍ നടത്തിയതെന്ന ഓര്‍മ്മ പോലും ചിലപ്പോള്‍ കാണില്ല, മിക്കവാറും വയസ്സായി ആരോഗ്യം ഒക്കെ പോയതിനാല്‍ ഏതെങ്കിലും ഒക്കെ ആശുപത്രിയില്‍ ഡോക്ടറുടെ ചികിത്സയില്‍ ആയിരിക്കും (അല്ല അങ്ങനെ ഏറെ പേരെ ഞാന്‍ കണ്ടിട്ടുണ്ട്, അതുകൊണ്ടു പറഞ്ഞതാണ്). അപ്പോള്‍ കുട്ടികള്‍ നിങ്ങളുടെ മുഖത്ത് നോക്കി 'എനിക്ക് വാക്‌സിന്‍ എടുക്കേണ്ട കാലത്ത് നിങ്ങളൊക്ക ഏതു ലോകത്തായിരുന്നു ?', എന്ന് ചോദിയ്ക്കുമ്പോള്‍ ഇപ്പോഴത്തെ ഉത്തരം ഒന്നും മനസ്സില്‍ തോന്നില്ല, തോന്നിയാലും പറയാന്‍ പറ്റില്ല (എന്നാല്‍ കാര്‍ന്നോര്‍ ഇനി ആശുപത്രിയില്‍ ഒന്നും പോകേണ്ട, അതൊക്കെ ആഗോള കോണ്‍സ്പിരസ്സി അല്ലെ, വിശ്വാസത്തിന് വിരുദ്ധമല്ലേ, എന്നെങ്ങാനും അവര്‍ പറയാനും മതി, ഗുരുത്വം ഒക്കെ കുറഞ്ഞു വരുന്ന കാലം ആണ്).  അതുകൊണ്ടു വാക്‌സിന്‍ വിരുദ്ധതതയുടെ  നിങ്ങളുടെ കാരണങ്ങള്‍ ഒന്ന്  കുറിച്ച് വച്ചേക്കണം കേട്ടോ. കുട്ടികള്‍ വാക്‌സിനേഷന്‍ റെക്കോര്‍ഡ് ചോദിക്കുമ്പോള്‍ എടുത്തുകൊടുക്കാം.

arrowക്വാറന്റയിനിലെ താമസം: ഇതുപോലെ പാക്കിങ് ലിസ്റ്റും യെല്ലോ  പാസ്സ്‌പോര്‍ട്ടും ഒക്കെയുണ്ടായിട്ടും ഞാനൊരിക്കല്‍ ചൈനയിലെ ക്വാറന്റയിനില്‍ പെട്ടിട്ടുണ്ട്. സ്ഥിരമായുള്ള യാത്രാനിര്‍ദ്ദേശങ്ങള്‍ കൂടാതെ ലോകത്ത് ഓരോ സ്ഥലത്തും ഓരോ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ആ പ്രദേശത്ത് നിന്ന് വരുന്നവരെ മറ്റു രാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. യെല്ലോ പാസ്സ്‌പോര്‍ട്ട് കയ്യില്‍ ഉണ്ടെങ്കിലും ഇത് നമ്മളും എപ്പോഴും ശ്രദ്ധിക്കണം. അങ്ങനെയാണ്  2009 ല്‍ ഒരു പന്നിപ്പനിക്കാലത്ത് ഞാന്‍ ബീജിങ്ങില്‍ എത്തിയത്. ദീര്‍ഘയാത്രയുടെ ക്ഷീണം മൂലമാകാം ദേഹത്ത് അല്പം ചൂടുണ്ടായിരുന്നു. ഹെല്‍ത്ത് ചെക്കില്‍ ഞാന്‍ പെട്ടു. 'അപ്പൊ തന്നെ' പിടിച്ചു  ക്വാറന്റയിനിലെത്തിച്ചു. അല്പം കഠിനമാണ് അവിടുത്തെ അവസ്ഥ, നമ്മുടെ ഇഷ്ടപ്രകാരം ഒന്നും നടക്കില്ല.  ഡോക്ടര്‍മാര്‍ പരിശോധിച്ച് നമുക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ നമുക്ക് പുറത്തുകടക്കാന്‍ പറ്റൂ. അതുവരെ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ഡോക്ടര്‍മാരല്ലാതെ ആര്‍ക്കും നമ്മളെ കാണാനും പറ്റില്ല. നമ്മള്‍ക്ക് അസുഖം ഇല്ലെങ്കിലും അസുഖം ഉള്ളവര്‍ അവിടെ കാണും, ഇല്ലാത്ത അസുഖം നമുക്ക് കിട്ടുകയും ചെയ്യും.  അവിടെ പെട്ടുപോകാതിരിക്കുന്നതാണ് ബുദ്ധി. സമയാസമയത്ത് ലോകത്ത് എന്തൊക്കെ ആരോഗ്യ മുന്നറിയിപ്പുകള്‍ ഉണ്ടെന്ന് https://wwwnc.cdc.gov/travel  കാണാം. ശ്രദ്ധിക്കുക. 

arrowഅലക്‌സാണ്ടറെ കൊന്ന വീരന്റെ സന്തതികള്‍  ?: ഗ്രീക്ക് രാജകുമാരനായ അലക്‌സാണ്ടര്‍  രണ്ടായിരം വര്‍ഷം മുമ്പ് ആയിരക്കണക്കിന് കിലോമീറ്ററും നൂറുകണക്കിന് നാട്ടുരാജ്യങ്ങളും കീഴടക്കി ഇന്ത്യയിലെത്തി എന്നത് എനിക്കിന്നും അത്ഭുതമാണ്. അതും വെറും മുപ്പത്തിരണ്ട് വയസ്സില്‍! (വിമാനവും കപ്പലും ഉണ്ടായിട്ടുതന്നെ ഇപ്പോഴും ബഹുഭൂരിപക്ഷം ഇന്ത്യക്കാരും മുപ്പത് വയസ്സിനകത്ത്  രാജ്യത്തിന്റെ അതിര്‍ത്തി വിടുന്നില്ല). അലക്‌സാണ്ടറെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെങ്കിലും യുദ്ധം വിജയിച്ച് സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ഒരു കൊതുകാണ് അദ്ദേഹത്തെ തോല്‍പ്പിച്ചു കളഞ്ഞത് എന്നാണ് ഒരു സിദ്ധാന്തം.  വെള്ളം കെട്ടി നിന്ന ഒരു തണ്ണീര്‍തടത്തില്‍ സൈനിക വിന്യാസം പരിശോധിച്ച് തിരിച്ചെത്തി രണ്ടാഴ്ചക്കുള്ളില്‍ ആണ് പനി ബാധിച്ച് അദ്ദേഹം മരിച്ചത്. അതുകൊണ്ടാണ് അത് മലേറിയ ആണെന്ന് ഇപ്പോള്‍ ആളുകള്‍ സംശയിക്കുന്നത്.  

ക്രിസ്തുവിനു മുന്‍പ് മൂന്നാം ശതകത്തില്‍ ജീവിച്ച അലക്‌സാണ്ടറിന്റെ കാര്യം ഏതുമാകട്ടെ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും യാത്രചെയ്യുമ്പോള്‍ എന്റെ ഏറ്റവും വലിയ പേടി ബോംബോ യുദ്ധമോ  ഒന്നുമല്ല, കൊതുകും റോഡപകടവുമാണ്. അതിനാല്‍ നാം യാത്ര ചെയ്യുന്നതിനു മുന്‍പ് തന്നെ പോകുന്ന നാട്ടില്‍ മലേറിയ ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ മുന്‍കൂര്‍ മരുന്ന് കഴിച്ച് തുടങ്ങണം (https://www.cdc.gov/malaria/travelers/drugs.html). തിരിച്ചുവന്ന് ഒരുമാസത്തേക്ക് കൂടി മരുന്ന് കഴിക്കുകയും വേണം. മലേറിയ ഉള്ള നാട്ടില്‍ ഉള്ള  സമയത്ത് കൊതുകുകടി  ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. (കൊതുകിനെ തുരത്തുന്ന സ്‌പ്രേ ഉപയോഗിക്കുക, കൈയും കാലും മൂടുന്ന തരത്തിലുള്ള വസ്ത്രധാരണം, വലക്കുള്ളില്‍ ഉറങ്ങുക എന്നിങ്ങനെ).

arrowചിലവേറിയ ചികിത്സ: യാത്രക്കിടയില്‍ ഏതെങ്കിലും സ്ഥലത്തുവെച്ച്  നമുക്ക് അസുഖം ബാധിക്കുകയോ അപകടം സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യത എപ്പോഴും മുന്നില്‍ക്കാണണം. ഓരോ രാജ്യത്തും മെഡിക്കല്‍ സംവിധാനങ്ങള്‍ വിഭിന്നമാണ്. അമേരിക്കയില്‍ നാട്ടുകാര്‍ക്കും മറുനാട്ടുകാര്‍ക്കും  വൈദ്യസഹായം വേണമെങ്കില്‍ വലിയ ചെലവാണ് . അതേസമയം തൊട്ടടുത്ത് ക്യൂബയില്‍ സഞ്ചാരികളുള്‍പ്പെടെ എല്ലാവര്‍ക്കും എല്ലാ  ആരോഗ്യസംവിധാനങ്ങളും ഫ്രീയാണ്. മറ്റുരാജ്യങ്ങളില്‍ നാട്ടുകാര്‍ക്ക് ഫുള്‍ ഫ്രീ, ടൂറിസ്റ്റുകള്‍ക്ക് മുഴുവന്‍ ചാര്‍ജ്ജോ അല്പം ഫ്രീയോ എന്നിങ്ങനെ ആകാം.

ആരോഗ്യസംരക്ഷണത്തിന്റെ ചെലവ് പാശ്ചാത്യരാജ്യങ്ങളില്‍ നമുക്ക്  ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ജനീവയില്‍ ഡോക്ടറെ ഒന്ന് കാണുന്നതിന് പതിനായിരം രൂപ ചുരുങ്ങിയത് കൊടുക്കണം, ആന്റി ബയോട്ടിക്ക് ഉള്‍പ്പടെ ഒരാഴ്ചത്തെ മരുന്നിന് ശരാശരി ഇരുപതിനായിരം രൂപ വരും. ഒരു മഞ്ഞപ്പിത്തം ആയി ആശുപത്രിയില്‍ എത്തിയാല്‍ രൂപ അഞ്ചു ലക്ഷത്തിന്റെ മീതെ വരും, കൈയോ കാലോ ഒടിഞ്ഞാല്‍  ഇരുപതും മുപ്പതും ലക്ഷം രൂപയുടെ ചെലവുണ്ടാക്കും.  പോക്കറ്റ് മാത്രമല്ല, ട്രൗസറും കീറും. ജനീവയിലേക്ക് വരുന്നവരോടെല്ലാം ഞാന്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ നിര്‍ബന്ധം ആയി പറയും. മറ്റു നാടുകളിലേക്ക് പോകുന്നതിന് മുന്‍പും, ഇത് ഇന്ത്യയില്‍ ആണെങ്കില്‍ തന്നെ, ഇങ്ങനെ ചെയ്യുന്നത് നല്ലകാര്യം ആണ്.  അതിനാല്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കണം. ജനീവയില്‍ വരുന്ന കുട്ടികള്‍ക്ക് ഞാന്‍ https://swisscare.com/internationalvelinsurance/ ആണ് നിര്‌ദേശിക്കാറുള്ളത്, നിങ്ങളില്‍ മറ്റു ഇന്‍ഷുറസ് സ്‌കീം പരിചയം ഉള്ളവര്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ നാന്നറിയിരുന്നു. 

arrowഎയര്‍ ആംബുലന്‍സ്: ലോകത്തെ അനവധി രാജ്യങ്ങളില്‍ നല്ല മെഡിക്കല്‍  സൗകര്യങ്ങള്‍ ലഭ്യമല്ല. അതിനാല്‍ അവിടെവെച്ച് നമുക്ക് അപകടമോ രോഗമോ ഉണ്ടായാല്‍ അവിടെനിന്നും കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തെത്തിക്കാന്‍ ഈ എയര്‍ ആംബുലന്‍സ് സര്‍വീസ് ഇന്‍ഷുറന്‍സിന്റെ കൂടെ മുന്‍കൂര്‍ എടുത്തുവെക്കണം. . https://www.airambulanceinternational.com/internationalsos.html. മിക്കവാറും മലയാളികള്‍ പോകുന്ന രാജ്യങ്ങളില്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ ഇത്തരം രാജ്യങ്ങളിലാണ് പോകുന്നതെങ്കില്‍ ഈ ഇന്‍ഷുറന്‍സിന് വേണ്ടി  രണ്ടോ മൂന്നോ ആയിരം രൂപ ചെലവാക്കുന്നത് ഒരു നഷ്ടമല്ല. 

arrowമരുന്നുകള്‍ കരുതണം: യാത്ര പോകുമ്പോള്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതും  ആവശ്യം വരന്‍ സാധ്യതയുള്ളതുമായ മരുന്നുകള്‍ കൈയില്‍ കരുതണം. കൊതുക് സ്‌പ്രേ കൂടാതെ പ്ലാസ്റ്റര്‍, പഞ്ഞി, വയറിളക്കത്തിന്റെ മരുന്ന്, ആന്റി ബയോട്ടിക്, അലര്‍ജിക്കെതിരെ ആന്റി ഹിസ്റ്റമിന്‍ തുടങ്ങി ഒരു ചെറിയ മെഡിസിന്‍ പാക്ക് കൈയിലുണ്ടാകണം. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ പ്രത്യേകിച്ചും. നമ്മുടെ  കൈയിലുള്ള മരുന്നുകളുടെ ഒരു കുറിപ്പടി ഡോക്ടറുടെ കൈയില്‍ നിന്ന് വാങ്ങിവെക്കണം. ഇത് കസ്റ്റംസുകാരെ കാണിക്കാനാണ്. ഇന്ത്യയിലെ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ വെച്ച് വിദേശത്ത് മരുന്ന് കിട്ടില്ലെന്നും, കുറിപ്പടിയില്ലാതെ വിദേശത്ത് മരുന്ന് കിട്ടില്ലെന്നും, കുറിപ്പടിയുണ്ടെങ്കില്‍   തന്നെ പല രാജ്യങ്ങളിലും കിട്ടുന്ന മരുന്നുകള്‍ വിശ്വസനീയമല്ലെന്നും ഓര്‍ക്കണം. അതിനാല്‍ നമ്മുടെ മെഡിക്കല്‍ കിറ്റ് യാത്രയില്‍ എപ്പോഴും കൂടെയുണ്ടാകണം, ഫസ്റ്റ് എയിഡുള്‍പ്പെടെ.

പരിചയം ഇല്ലാത്ത മരുന്നുകള്‍ കൊണ്ട് പോകരുത്. ലോകത്തെ മിക്ക രാജ്യങ്ങളിലും  മയക്കുമരുന്നുകള്‍ കൈവശം വക്കുന്നത്  വലിയ കുറ്റമാണ്. സിംഗപ്പൂരില്‍ വധശിക്ഷയാണ് ഇതിന് നല്‍കുന്നത്. നമുക്ക് പരിചയം ഇല്ലാത്ത പാരമ്പര്യ വൈദ്യം പോലുള്ളവയിലെ അരിഷ്ടവും കഷായവും ലേഹ്യവും ചൈനീസ് മരുന്നുകളും ഒക്കെ  ഇത്തരം രാജ്യത്തേക്ക് കൊണ്ടുപോകുന്നത് റിസ്‌ക്കാണ്. ഏതൊക്കെ ചേരുവകളാണ് നമ്മുടെ മരുന്നുകളിലുള്ളത്, അത് ആ രാജ്യത്ത് നിരോധിക്കപ്പെട്ടതാണോ എന്നൊന്നും  നമുക്കറിയില്ല. ഇത്തരം  മരുന്നുകള്‍ പല പ്രകൃതിജന്യ വസ്തുക്കള്‍ കൂട്ടിക്കുഴച്ചാണ് ഉണ്ടാക്കുന്നത്. അതിനെയെടുത്ത് ആധുനിക  സ്‌പെക്ടോമീറ്ററില്‍  ഇട്ടാല്‍ എന്ത് സിഗ്‌നലാണ് പുറത്തുവരിക എന്നറിയില്ല. കഴിഞ്ഞവര്‍ഷം നമ്മുടെ കപ്പയുടെ സാമ്പിള്‍ അനലൈസ് ചെയ്തപ്പോള്‍ കിട്ടിയത് ഹൈഡ്രോ കാര്‍ബണിന്റെ സ്‌പെക്റ്റല്‍ സിഗ്‌നേച്ചറാണ്. ലോകത്തെ ഒന്നാം നമ്പര്‍ സ്ഥാപനങ്ങളിലെ പ്രൊഫസര്‍മാരുടെ സഹായമുണ്ടായിട്ടും അതിനെ ഞങ്ങള്‍ക്ക് റിസോള്‍വ് ചെയ്യാന്‍ പറ്റിയില്ല.  അപ്പോള്‍പിന്നെ ദുബായിലോ കുവൈറ്റിലോ ജയിലിലിരുന്ന് അരിഷ്ടത്തിന്റെയും ലേഹ്യത്തിന്റെയും ഒക്കെ    സ്‌പെക്ടം അനലൈസ് ചെയ്യുന്നത് നടക്കുന്ന കാര്യമല്ല. ഇത് പരമ്പാരാഗത വൈദ്യക്കാര്‍ക്ക്  ഇഷ്ടപ്പെടില്ലെന്നറിയാം. അതിനാല്‍ അവര്‍ ചെയ്യേണ്ടത് ഇത്തരം മരുന്നുകള്‍ അവിടുത്തെ സര്‍ക്കാരിന്റെ അനുമതി വാങ്ങി അവിടങ്ങളില്‍ ലഭ്യമാക്കുക എന്നതാണ്. 

arrowഅസുഖം മുന്നേ ചികില്‍സിക്കാം: യാത്രക്ക് മുന്‍പേ തന്നെ നിങ്ങള്‍ക്ക്  പരിചയമുള്ള ഡോക്ടറെ കണ്ട് നിങ്ങള്‍ ഈ സ്ഥലത്തേക്ക് ഇത്ര നാളത്തേക്ക് പോകുകയാണ് എന്ന് പറയുക, ഏതു തരം വാഹനങ്ങളില്‍ ആണ് പോകുന്നത് എന്നും പറയുക.   ആവശ്യമുള്ള ഉപദേശം, കുറിപ്പടി, മരുന്നുകള്‍ എല്ലാം അവിടുന്ന് കിട്ടും.  കപ്പലിലോ ബോട്ടിലോ യാത്രയുണ്ടെങ്കില്‍ കടല്‍ച്ചൊരുക്ക് ഒഴിവാക്കാനും യാത്രയില്‍ ശര്‍ദ്ദിക്കുന്ന പ്രശ്‌നം ഉള്ളവര്‍ക്ക് അത് കുറക്കാനും ഒക്കെ നിര്‍ദേശങ്ങളും മരുന്നുകളും ഒക്കെ ലഭ്യമാണ്. യാത്രക്ക് മുന്‍പ് ചെറിയ പനിയോ ജലദോഷമോ അല്ലാത്ത   നിസാരമായി കാണരുത്. ഉടനെ ഡോക്ടറെ കാണുക. യാത്രയിലും  അങ്ങനെ തന്നെ ചെയ്യാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പോലും ഇത് തന്നെയാണ് ചെയ്യേണ്ടത്. വലിയ ചെലവ് വന്നേക്കാമെങ്കിലും അത് നിങ്ങളുടെ ജീവനേക്കാള്‍ വലുതല്ലല്ലോ.

arrowതിരിച്ചുവന്നാലും ജാഗ്രത: യാത്രക്കിടയില്‍ വിമാനത്തിലും വിമാനത്താവളത്തിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമായി നിങ്ങള്‍ അനവധി ആളുകളുമായി ഇടപഴകുന്നുണ്ട്. അവരില്‍നിന്നും എന്തെങ്കിലും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് നിങ്ങള്‍ എവിടെയെങ്കിലും എത്തിയാല്‍ (യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലും) സാധാരണഗതിയില്‍ നിങ്ങള്‍ നിസാരമായിയെടുക്കുന്ന ഏതെങ്കിലും  രോഗലക്ഷണം കണ്ടാലുടനെ ഡോക്ടറെ കാണണം. നിങ്ങള്‍ യാത്രയിലാണ്, അഥവാ യാത്ര കഴിഞ്ഞിട്ട് കുറച്ചുദിവസമേ ആയുള്ളൂവെന്ന് സൂചിപ്പിക്കണം, ഏതു രാജ്യത്തു നിന്നാണ് വന്നത് എന്നും പറയണം. എബോളയും മലമ്പനിയും എച്ച് വണ്‍ എന്‍ വണ്‍ ഒക്കെ തുടക്കത്തില്‍ പനിയായായാണ് വരുന്നത്. അപ്പോള്‍ നിങ്ങള്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കില്‍ ഡോക്ടര്‍മാര്‍  സാധാരണ അസുഖത്തിന് മാത്രം ചികില്‍സിച്ച് കുഴപ്പത്തിലാകുകയും ചെയ്യും.  

PRINT
EMAIL
COMMENT

 

Related Articles

തിന്നു മരിക്കുന്ന മലയാളി!
Food |
Videos |
മുങ്ങിമരണങ്ങള്‍ തടയുന്നതില്‍ കേരളം പരാജയപ്പെട്ടോ?
News |
ആ സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകള്‍ പത്തു മിനിറ്റുകൊണ്ട് തകര്‍ത്തു കളഞ്ഞത്: തുമ്മാരുകുടി
News |
പ്രതിദിന കൊറോണമരണം 25 ലേക്ക് ഉയരും, രോഗം വീട്ടിലെത്തുമോ എന്ന ചോദ്യം ഇനി വേണ്ട: മുരളി തുമ്മാരുകുടി
 
More from this section
Murali Thummarukudi
ഉലകസഞ്ചാരിയുടെ പോക്കറ്റിലെ നോട്ടുകള്‍ രാജ്യാന്തരങ്ങളില്‍ കണ്ടുമുട്ടുമ്പോഴുള്ള കൗതുകക്കാഴ്ചകള്‍
Bougainville Island
സ്വര്‍ഗം പോലെയിരുന്ന നാട്ടില്‍ സ്വര്‍ണഖനി കണ്ടെത്തിയതോടെ അവിടം പട്ടിണിയിലായ കഥ
Thumarukudi
എല്ലാവരുടെയും യാത്ര | Thummarukudy Writes
Travel
ദുരന്തമാകുന്ന യാത്ര | Thummarukudy Writes
Travel
യാത്രയും വസ്ത്രവും | Thummarukudy Writes
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.