ബി. ഗോപാലകൃഷ്ണൻ | ഫൊട്ടൊ: റിദിൻ ദാമു|മാതൃഭൂമി
തൃശ്ശൂര്‍: ചോറൂണും തുലാഭാരവും ക്ഷേത്രത്തിന് പുറത്താക്കാനുള്ള ദേവസ്വം നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. ഭക്തരുടെ തിരക്കിന്റെ മറയാക്കി വഴിപാടുകള്‍ കച്ചവടമാക്കാനുള്ള ദേവസ്വത്തിന്റെ നടപടി ക്ഷേത്ര വിരുദ്ധവും അനുചിതവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തുലാഭാരവും ചോറൂണും കാലാകാലങ്ങളായി ഭക്തരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രനടയില്‍ ഭഗവാന് സമര്‍പ്പിക്കുന്ന വിശ്വാസ ചടങ്ങാണ്. ഭഗവാന്റെ തൃപ്പടി പാദത്തില്‍ സമര്‍പ്പിക്കേണ്ട വഴിപാട് ക്ഷേത്രത്തിന് പുറത്ത് നടത്തേണ്ടിവരുന്നത് അപലപനീയമാണ്. ഗുരുവായൂരിലേക്ക് ഭക്തര്‍ വരുന്നത് ക്ഷേത്രനടയില്‍ ഭഗവാന് വഴിപാട് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനാണ്. ക്ഷേത്രത്തിന് പുറത്ത് വഴിപാട് കൗണ്ടര്‍ സ്ഥാപിക്കുന്ന രീതിയില്‍ ചോറൂണിനേയും തുലാഭാരത്തേയും കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ദേവസ്വം ചോറൂണും തുലാഭാരവും ക്ഷേത്രത്തിന് പുറത്താക്കി നടത്താനുള്ള തീരുമാനം പുനപരിശോധിക്കണം. അല്ലങ്കില്‍ ദേവസ്വത്തിന്റെ ക്ഷേത്ര വിരുദ്ധ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
Content Highlights: b gopalakrishnan, bjp
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..