• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Thiruvananthapuram
More
Hero Hero
  • Thiruvananthapuram
  • Kollam
  • PTA
  • Alappuzha
  • KTM
  • Idukki
  • EKM
  • Thrissur
  • Palakkad
  • Malappuram
  • Kozhikode
  • Wayanad
  • Kannur
  • Kasaragod

‘താങ്ങി’ല്ലാതെ വാഴക്കർഷകർ; ന്യായവില ലഭിക്കാതെ വാഴക്കർഷകർ ദുരിതത്തിൽ

Feb 23, 2021, 02:00 AM IST
A A A
# എസ്.ജയപ്രകാശ്
വാഴക്കർഷകർ: ‘താങ്ങി’ല്ലാതെ
X
• പൂഴിക്കുന്നിലെ കർഷകവിപണി

പാറശ്ശാല : കോവിഡിന് പിന്നാലെ വാഴക്കർഷകർക്ക് തിരിച്ചടിയായി വിലത്തകർച്ച. കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇപ്പോൾ കർഷകർ വാഴക്കുലകൾ വിറ്റഴിക്കുന്നത്. കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് ഇപ്പോഴും ഇത് കിട്ടിത്തുടങ്ങിയിട്ടില്ല.

കഴിഞ്ഞവർഷം ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ കടകൾ അടച്ചതുമൂലം കർഷകർ ഉത്‌പാദിപ്പിച്ച ഉത്പന്നങ്ങൾ പൂർണമായും വിൽക്കാൻ സാധിക്കാതെ വരുകയും വിറ്റഴിച്ചവയ്ക്ക് ന്യായമായ വിലയും ലഭിച്ചില്ല. ഇക്കൊല്ലം ഈ നഷ്ടം മറികടക്കാമെന്ന മോഹത്തിൽ വീണ്ടും കൃഷിയിറക്കിയവരാണ് വീണ്ടും ദുരിതത്തിലായത്.

കഴിഞ്ഞ മൂന്നുമാസമായി ഏത്തവാഴക്കർഷകർക്ക് ഒരുകിലോയ്ക്ക് ശരാശരി ലഭിക്കുന്നത് 23 രൂപ മാത്രമാണ്. ഡിസംബർ അവസാനവാരത്തിൽ കിലോയ്ക്ക് കർഷകന് ലഭിച്ചത് പതിനെട്ട് രൂപ മാത്രമായിരുന്നു. തുടർന്നുളള ആഴ്ചകളിൽ വില 32 രൂപ വരെ എത്തിയെങ്കിലും ഇപ്പോഴും ന്യായവില ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

എട്ടുമുതൽ പത്തുമാസത്തോളം മണ്ണിൽ അധ്വാനിച്ചശേഷം 23 രൂപയ്ക്ക് വാഴക്കുല നൽകേണ്ടി വരുമ്പോൾ വാഴയ്ക്കുവേണ്ടി ചെയ്ത ജോലിയുടെ കൂലിപോലും കർഷകർക്ക് ലഭിക്കുന്നില്ല. ഏത്തവാഴക്കുലകൾക്ക് ശരാശരി 40 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ മുന്നോട്ടുപോകുവാൻ സാധിക്കുകയുള്ളൂവെന്ന് കർഷകർ പറയുന്നു.

അതിർത്തി പ്രദേശത്ത് ഏറെ കൃഷി ചെയ്യുന്ന രസകദളിക്ക് ലഭിക്കുന്നത് വെറും 22 രൂപയാണ്. കഴിഞ്ഞ മൂന്ന് മാസക്കാലത്ത് രസകദളിക്ക് കർഷകർക്ക് ലഭിച്ചത് ശരാശരി 18 രൂപയോളം മാത്രമാണ്. സർക്കാർ സംരംഭസംവിധാനങ്ങളായ വി.എഫ്.പി.സി.കെ. പോലും കർഷകർക്ക് നൽകുന്നത് ഈ നാമമാത്രവിലയാണ്.

ഇറക്കുമതി കൂടി, കയറ്റുമതി നിലച്ചു

കേരളത്തിൽ വാഴക്കുലകളുടെ വിലത്തകർച്ചയ്ക്ക്‌ കാരണമായത് തമിഴ്‌നാട്ടിൽനിന്നുള്ള നിയന്ത്രണങ്ങളില്ലാത്ത ഇറക്കുമതിയും കേരളത്തിൽനിന്നു വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചതുമാണ്. കോവിഡിനെ തുടർന്ന് നിലച്ച കയറ്റുമതി പൂർണരൂപത്തിൽ എത്താത്തത് വിലത്തകർച്ചയുടെ പ്രധാന കാരണമാണ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഏത്തവാഴക്കുലകളിൽ അറുപതുശതമാനത്തോളം പോകുന്നത് ചിപ്‌സ് ഉത്‌പാദനത്തിനാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഏത്തവാഴയ്ക്ക‌ ചിപ്‌സ്. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ ചിപ്സ് നിർമാണം പത്തുശതമാനത്തിലും താഴേക്ക് പോയി.

കർഷകരെ പിഴിഞ്ഞ് സംഭരണകേന്ദ്രങ്ങളും

കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനായി സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള സംഭരണകേന്ദ്രങ്ങളിൽ ചിലത് കർഷകരെ ദ്രോഹിക്കുന്നതായി ആരോപണം ഉയരുന്നു. സംഭരണകേന്ദ്രങ്ങളിൽ സംഭരിക്കുന്ന വില പ്രദർശിപ്പിക്കാതെ തോന്നുംപടി സംഭരിക്കുന്നതായാണ് പരാതി.

കൂടാതെ സംഭരണകേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ ഉത്പന്നങ്ങൾക്ക് ഒന്നാംതരത്തിന്റെ വില നൽകുകയും മറ്റുള്ള കർഷകരുടെ ഉത്‌പന്നങ്ങളെ രണ്ടാംതരമായി കണക്കാക്കി കുറഞ്ഞ വില നൽകുന്ന രീതിയും നടക്കുന്നതായി കർഷകർ പരാതിപ്പെടുന്നുണ്ട്.

വൻനഷ്ടം

മൂന്നുമാസമായി വാഴക്കർഷകർക്ക് മാന്യമായ വില ലഭിക്കുന്നില്ല. കർഷകർക്ക് കുറഞ്ഞത് നാൽപ്പതുരൂപയെങ്കിലും കിലോയ്ക്ക്‌ ലഭിച്ചാൽ മാത്രമേ നഷ്ടമുണ്ടാകാതെ മുന്നോട്ടുപോകുവാൻ സാധിക്കുകയുളളൂ. ഇപ്പോൾ വൻനഷ്ടത്തിലാണ് വാഴക്കുലകൾ വിറ്റഴിക്കുന്നത്.- തങ്കയ്യൻ, കർഷകൻ.

താങ്ങുവില കിട്ടുന്നില്ല

തമിഴ്‌നാട്ടിൽനിന്നുളള കുലകൾ വൻതോതിൽ എത്തുന്നതാണ് ഇപ്പോൾ ഈ വിലയിടിവിന് കാരണമായത്. കഴിഞ്ഞ മൂന്ന് മാസമായി ഏറെ ദുരിതമാണ് കർഷകർ അനുഭവിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ചിട്ടുളള താങ്ങുവിലയും കർഷകർക്ക് ലഭിക്കുന്നില്ല.- സതീഷ് കുമാർ, കർഷകൻ

താങ്ങുവില ലഭ്യമാക്കും

കർഷകർക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച താങ്ങുവില ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. നടപടികൾ പൂർത്തിയായാൽ കർഷകർക്ക് ന്യായവില ലഭ്യമാകും.- എ.ഒ.ആൻസി, കൃഷി ഓഫീസർ ചെങ്കൽ

പാട്ടത്തുകപോലും കൊടുക്കാനാവുന്നില്ല

കർഷകരിൽ നല്ലൊരു ശതമാനവും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ഇപ്പോൾ ലഭിക്കുന്ന വില പാട്ടത്തുക നൽകുന്നതിനുപോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ നിലയിൽ കൃഷിയുമായി മുന്നോട്ടുപോകുവാൻ സാധിക്കാത്ത സ്ഥിതിയാണ്. - രാമകുമാർ, കർഷകൻ

PRINT
EMAIL
COMMENT
Next Story

യു.ഡി.എഫ്. തെക്കൻമേഖലാ ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി

തിരുവനന്തപുരം : യു.ഡി.എഫിന്റെ തെക്കൻമേഖലാ തീരദേശജാഥ തിരുവനന്തപുരം ജില്ലയിലെ പര്യടനം .. 

Read More
 

Related Articles

ഒരു കല്ലിൽനിന്നു വീണ തെളിവ് ക്രൈം ഡയറി - 13 കുറ്റം - കവർച്ച സ്ഥലം - തൃശ്ശൂർ ചേർപ്പ് തീയതി - 2004 ജൂൺ 16 അന്വേഷണ ഉദ്യോഗസ്ഥൻ - ടി.കെ. തോമസ്
Ernakulam |
Ernakulam |
ഞങ്ങൾ സഹിക്കണോ?
Ernakulam |
വഴികാട്ടുമോ...? പൊട്ടിയും പൊളിഞ്ഞും കോൺവെക്സ് മിററുകൾ
Kerala |
സ്ഥാനാർഥിത്വം: ചെറുപ്പക്കാർക്ക് മുൻഗണന നൽകണമെന്ന് രാഹുൽ
 
  • Tags :
    • 23Feb2021
More from this section
കോവളം സർവീസ് റോഡിൽ മീൻലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു
കോവളം സർവീസ് റോഡിൽ മീൻലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ധർണ
ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്ര തീർഥാടനവും ശിവരാത്രി ഉത്സവവും
നാടാർ ക്രൈസ്തവ സംവരണം: ഉത്തരവിലെ അവ്യക്തത നീക്കണമെന്ന് ലത്തീൻ രൂപത
ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്ര തീർഥാടനം 9-ന് തുടങ്ങും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.