• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Technology
More
Hero Hero
  • Science
  • News
  • Features
  • Telecom
  • Social Media
  • Mobiles
  • Tech Plus
  • Videos
  • Gadgets

സമൂഹമാധ്യമങ്ങളില്‍ നമുക്ക്‌ കുറച്ച്‌ മര്യാദ പഠിച്ചുകൂടേ?

Jan 4, 2021, 10:15 PM IST
A A A

അടുത്തതവണ മൊബൈൽ ഉപയോഗത്തിലുള്ള നിങ്ങളുടെ നൈപുണി കാണിക്കുന്നതിനുമുമ്പ് ആദ്യം സാമാന്യബുദ്ധി ഉപയോഗിക്കുക. ഫോൺ പിന്നീട് ഉപയോഗിക്കാം

# അപർണ വിശ്വനാഥ്
CARTOON
X

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

സാമൂഹികമര്യാദകളും പെരുമാറ്റരീതികളും  ചെറുപ്പംമുതലേ നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകളിൽ അത്തരമൊന്നു കാണാറില്ല. നിർദിഷ്ടമായ ഒന്നിന്റെ  അഭാവമാവാം കാരണം. ഓൺലൈൻ, സാമൂഹികമാധ്യമ ഇടങ്ങളിലെ മോശം പെരുമാറ്റം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, അവയെക്കുറിച്ച് കാര്യമായ ചർച്ചകൾ നടക്കുന്നില്ല. 

അർഥമില്ലാത്ത ഫോർവേഡുകൾ

സാമൂഹികമാധ്യമത്തിന്റെ പ്രചാരത്തോടെ ആളുകൾക്കിടയിലും ഗ്രൂപ്പുകൾക്കിടയിലും ആശയവിനിമയം വേഗമേറിയതും മുഖമില്ലാത്തതുമായിമാറി. കൈമാറ്റംചെയ്തുവരുന്ന ഫോർവേഡഡ് മെസേജുകളെ ആശ്രയിച്ചാണ് ഇത് നിലനിൽക്കുന്നത്. ഒരിക്കലും, പൂർണമായി വായിക്കാത്തതും പൂർണമായി  മനസ്സിലാക്കാത്തതും വ്യക്തമായി വ്യാഖ്യാനിക്കാത്തതുമായിരിക്കും ഈ ഫോർവേഡുകൾ.  നമ്മുടെ ചിന്തകൾ  പ്രധാനമായും മീമുകൾ, ട്രോളുകൾ, നിരുത്തരവാദപരമായ ഫോർവേഡുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായി. ഒരു വ്യക്തിയുടെ വാട്സാപ്പ് അല്ലെങ്കിൽ എഫ്.ബി. ഇൻബോക്സുകൾ സ്പാം ചെയ്യുന്ന ഈപ്രവൃത്തിയിൽനിന്ന്‌ എന്തുസംതൃപ്തിയാണ് നാം നേടുന്നത്? 
 

മര്യാദകൾ മറന്നുപോകുമ്പോൾ

സാമൂഹികമാധ്യമത്തിന്റെ പെട്ടെന്നുള്ള വരവ് അമ്പതിനുമുകളിൽ പ്രായമുള്ളവരിൽ അവരുടെ സ്വന്തം കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസയും വർധിപ്പിച്ചു. സാമൂഹികമാധ്യമ മര്യാദയുടെ വശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും പലരും ഡിജിറ്റൽ ഇടത്തിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് അന്ധരാണ്.

ഒരു കുടുംബാംഗം വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങൾ പെട്ടെന്നു പൊതു ഇടത്തിൽ പരസ്യമാക്കുന്നത് കുടുംബത്തിലെ അടുത്ത തലമുറയിൽപ്പെട്ടവരെ കുഴപ്പത്തിലാക്കുന്നു. പഴയതലമുറയ്ക്ക് മനസ്സിലാകുന്ന രീതിയിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കാൻ പുതിയതലമുറക്കാർക്ക് പ്രയാസമാകുന്നു. ഇത് കുടുംബത്തിൽ അനിഷ്ടസംഭവങ്ങൾക്ക് ഇടയാക്കുന്നു. പൊതു ഇടത്തിൽ പറയാവുന്നതിനെക്കുറിച്ചും രഹസ്യമായിസൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പുതുതലമുറയെ പഠിപ്പിക്കുന്നതുപോലെ, സാമൂഹികമാധ്യമത്തെ എങ്ങനെ ശ്രദ്ധാപൂർവം ഉപയോഗിക്കണമെന്നതിനെക്കുറിച്ച് വീട്ടിലെ പഴയതലമുറയെ ബോധവത്‌കരിക്കേണ്ടതും പ്രധാനമാണ്.എല്ലാതലമുറകളിലുമുള്ള ആളുകൾക്കിടയിൽ നാം കാണുന്ന അസഹിഷ്ണുതയ്ക്ക് അവർ ഓൺലൈനിൽ എങ്ങനെ പെരുമാറുന്നു എന്നതുമായി ബന്ധമുണ്ട്. ഓൺലൈനിൽ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും വിശ്വാസങ്ങളും പിന്തുടരുന്നവർ തമ്മിലുള്ള ചൂടേറിയ വാദങ്ങൾ കാണാം. ഇത് കുടുംബബന്ധങ്ങളെവരെ ബാധിക്കാൻ തുടങ്ങി. 

വൈകാരികപ്രതികരണങ്ങൾ

സാമൂഹികമാധ്യമങ്ങളിലെ ആളുകളുടെ സ്വഭാവത്തെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുമ്പോൾ, ആശയവിനിമയത്തിലെ ഒരു പ്രത്യേക രീതിയെക്കുറിച്ച് മനസ്സിലാവുന്നുണ്ട്.  സുഹൃത്തുക്കൾ, കുടുംബം, പരിചയക്കാർ, പങ്കാളികൾ, പ്രണയിക്കുന്നവർ, സഹോദരങ്ങൾ എന്നിവർക്കിടയിൽ വിരോധവും ബന്ധം വിച്ഛേദിക്കലും എങ്ങനെ ആരംഭിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. നിസ്സാരമായി തോന്നിയേക്കാമെങ്കിലും ഇവ പരിഹരിക്കേണ്ടവയാണ്.

ഉദാഹരണത്തിന്, എല്ലാ തലമുറയിലെയും ആളുകൾ കുറ്റപ്പെടുത്താനോ പരാതിപറയാനോ ഉപയോഗിക്കുന്ന ചില പ്രസ്താവനകൾ ശ്രദ്ധിക്കാം:

നിങ്ങൾക്ക് മറ്റയാളുടെ പോസ്റ്റ് ഇഷ്ടപ്പെട്ടു, പക്ഷേ, എന്റേത് ശ്രദ്ധിച്ചില്ല.

മറ്റുള്ളവരുടെ ഫോട്ടോയ്ക്കും പോസ്റ്റിനും പ്രതികരിക്കാൻ നിങ്ങൾക്ക് സമയമുണ്ട്, പക്ഷേ, എന്റേത്  മനഃപൂർവം അവഗണിച്ചു.

നിങ്ങൾ എല്ലാ വാർത്തകളും വിവരങ്ങളും ചില ആളുകളെമാത്രം അറിയിക്കുന്നു. എന്നെ ഒരിക്കലും അറിയിച്ചിട്ടില്ല.

നിങ്ങൾ ഇന്നയാളുമൊത്തുമുള്ള ഒരു ചിത്രം പോസ്റ്റുചെയ്തു, ഒരിക്കലും എന്നോടൊപ്പമുള്ളത് പോസ്റ്റുചെയ്തില്ല.
 

പഠിക്കണം, പെരുമാറ്റച്ചട്ടം

സാമൂഹികമാധ്യമത്തിൽ സെൻസിറ്റീവും ബോധവാന്മാരുമായിരിക്കാനുള്ള രീതികളും മാർഗങ്ങളും ഒരാൾ പഠിക്കുന്നില്ലെങ്കിൽ, വൈകാരിക നാശവും  ബന്ധങ്ങളുടെ തകർച്ചയും ഉയർന്നുകൊണ്ടിരിക്കും. ഓൺലൈനിലായിരിക്കുമ്പോൾ ഭൂരിഭാഗം ആളുകൾക്കും എവിടെ, എന്ത് കമന്റ് ചെയ്യണമെന്നോ പോസ്റ്റുചെയ്യണമെന്നോ അറിയില്ല. 
ശരിയായ വിവരങ്ങളെയും തെറ്റായ വിവരങ്ങളെയും വേർതിരിച്ചറിയാൻ കഴിയാത്തതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. മിസോജിനിസ്റ്റ്, സെക്സിസ്റ്റ്, ട്രാൻസ്ഫോബിക്, വംശീയ, ജാതി വാദികൾ എന്നിവർ ഇക്കൂട്ടത്തിൽ വിമർശിക്കപ്പെടാതെയും പോകുന്നു. പലപ്പോഴും ഈ വെർച്വൽ സ്പേസും ആശയവിനിമയം ചെയ്യുന്നവർക്ക് പരസ്പരം അറിയില്ല എന്നതും അവർക്ക് തോന്നുന്നതെന്തും കമന്റ് ചെയ്യാനും പോസ്റ്റുചെയ്യാനും ധൈര്യം നൽകുന്നു. മുഖാമുഖം ആശയവിനിമയം നടത്തിയിരുന്നെങ്കിൽ ഒഴിവാക്കുമായിരുന്ന പലതും വെർച്വൽ സ്പേസിൽ ഹൃദയശൂന്യരായി പ്രകടിപ്പിക്കുന്നു.

സാമൂഹികമാധ്യമത്തിലും മൊബൈൽ ഫോൺ ഉപയോഗത്തിലും ഒരാൾ അടിസ്ഥാനമര്യാദകൾ പാലിക്കുകയാണെങ്കിൽ, വീട്ടിലും സുഹൃത്തുക്കളുമായും പൊതു ഇടങ്ങളിലെ മറ്റുള്ളവരുമായും ആരോഗ്യകരമായ സംഭാഷണങ്ങളും ബന്ധങ്ങളും വളർത്തിയെടുക്കാം. ചെറിയശ്രമങ്ങളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയും. പൊതു ഇടങ്ങളിലായിരിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ റിങ്‌ ടോണിന്റെ ശബ്ദം കുറയ്ക്കുക. ചുറ്റുമുള്ളവർക്ക് അസൗകര്യമുണ്ടാവാതിരിക്കാൻ പൊതുസ്ഥലങ്ങളിൽ സംസാരിക്കുമ്പോൾ ശബ്ദം കുറയ്ക്കുക. പൊതുസ്ഥലങ്ങളിലോ ആളുകളുടെ നടുവിലോ ആയിരിക്കുന്ന സമയത്ത് വീഡിയോകൾ കാണുമ്പോഴോ വീഡിയോ കോളുകൾ ചെയ്യുമ്പോഴോ  ഇയർഫോണുകൾ ഉപയോഗിക്കുക. ഒരു ഫോർവേഡ്‌,  അല്ലെങ്കിൽ സന്ദേശം കൈമാറുന്നതിനുമുമ്പ് അതാവശ്യമാണോ എന്ന് സ്വയം ചോദിക്കുക. ഇമോജികൾ ഉപയോഗിക്കുന്നതിൽ താത്‌പര്യമില്ലെന്ന് അറിയാവുന്ന ഒരു വ്യക്തിയുമായി നിങ്ങൾക്ക് കൂടുതൽ പരിചയമില്ലെങ്കിൽ, അവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

നിങ്ങൾ വിളിക്കുന്നയാൾ മറ്റൊരു കോളിൽ തിരക്കിലാണെങ്കിൽ, അയാൾ കോൾ പൂർത്തിയാക്കി നിങ്ങളെ തിരികെ വിളിക്കുന്നതുവരെ കാത്തിരിക്കുക. തുടരെത്തുടരെ വിളിച്ച് ബുദ്ധിമുട്ടിക്കുകയും  പ്രകോപിപ്പിക്കുകയും ചെയ്യരുത്. ഒരു വ്യക്തി കോളിന് മറുപടിനൽകിയില്ലെങ്കിൽ, അതിനെ മാനിക്കുക. അവർ തിരക്കിലായതോ ഫോൺ അവരുടെ പക്കൽ ഇല്ലാത്തതോ അതുമല്ലെങ്കിൽ കോളിന് മറുപടിനൽകാൻ കഴിയുന്ന ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരിക്കില്ല എന്നതോ ആയിരിക്കും കാരണങ്ങൾ എന്ന് മനസ്സിലാക്കുക. നിങ്ങളുടെ കോളിന് പ്രതികരിക്കാൻ അവർക്ക് സമയം നൽകുക. മൊബൈൽഫോൺ ഉപയോഗത്തിന്റെ കാര്യത്തിലേക്കുവരുമ്പോൾ സാമാന്യബുദ്ധി എന്നത് ആളുകളിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

Content Highlights: social media manners cyber bullying abuse

PRINT
EMAIL
COMMENT
Next Story

പഠനത്തിന്റെ ശബ്ദമാകാന്‍ 'സ്വര' - കാഴ്ചപരിമിതര്‍ക്കായി സോഫ്റ്റ്‌വെയര്‍ ഒരുക്കി ഒരധ്യാപകന്‍

കൊച്ചി : പഠിക്കുന്ന വിഷയങ്ങള്‍ ശബ്ദ സന്ദേശമായി ലഭിച്ചാല്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് .. 

Read More
 

Related Articles

നവസാധാരണ ചിന്തകൾ
Features |
Features |
വ്യാപാരികളും മനുഷ്യരാണ് | കടക്കെണിയിലായ കച്ചവടം പരമ്പര- 3
Features |
കടക്കെണിയിലായ കച്ചവടം
Features |
മനുഷ്യാവകാശ കമ്മിഷൻ ഉത്തരവുകൾ സർക്കാരിനെതിരല്ല
 
  • Tags :
    • SOCIAL ISSUE
More from this section
Google
ഗൂഗിള്‍ ശരിക്കും ഓസ്‌ട്രേലിയ വിടുമോ ? അങ്ങനെ സംഭവിച്ചാല്‍ അത് രാജ്യത്തെ എങ്ങനെ ബാധിക്കും ?
school wiki
തോമസ് ഐസക്കിന്‌ ഈ കുട്ടിക്കവിതകള്‍ എവിടുന്ന് കിട്ടി? അറിയേണ്ടതുണ്ട് സ്‌കൂള്‍ വിക്കിയുടെ മാഹാത്മ്യം
Rummy
ഓണ്‍ലൈന്‍ റമ്മി ചതിക്കുഴിയിലേക്കൊരു വഴി
jean toms
പഠനത്തിന്റെ ശബ്ദമാകാന്‍ 'സ്വര' - കാഴ്ചപരിമിതര്‍ക്കായി സോഫ്റ്റ്‌വെയര്‍ ഒരുക്കി ഒരധ്യാപകന്‍
Lee Kun Hee
ലി കുന്‍-ഹീ; സാംസങിന്റേയും ദക്ഷിണ കൊറിയയുടെയും വളര്‍ച്ചയ്ക്ക് പിന്നിലെ സുപ്രധാന വ്യക്തിത്വം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.