• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Cricket
  • Football
  • Sports Extras
  • SportsMasika
  • Badminton
  • Tennis
  • Athletics
  • Columns
  • ISL 2020-21
  • Gallery
  • Videos
  • Other Sports

ക്ഷമയുടെ പര്യായമായി ഷാന്‍ മസൂദ്; 24 വര്‍ഷത്തിനു ശേഷം ആ നേട്ടം സ്വന്തമാക്കുന്ന പാക് താരം

Aug 7, 2020, 10:17 AM IST
A A A

251 പന്തില്‍ നിന്ന് മൂന്നക്കം തികച്ച താരം 319 പന്തുകള്‍ നേരിട്ട് 18 ഫോറും രണ്ടു സിക്‌സുമുള്‍പ്പെടെ 156 റണ്‍സെടുത്ത് ഒമ്പതാമനായാണ് പുറത്തായത്

ക്ഷമയുടെ പര്യായമായി ഷാന്‍ മസൂദ്; 24 വര്‍ഷത്തിനു ശേഷം ആ നേട്ടം സ്വന്തമാക്കുന്ന പാക് താരം
X

മാഞ്ചെസ്റ്റർ: ടെസ്റ്റിൽ ലോകത്തു തന്നെ ബാറ്റ് ചെയ്യാൻ ഏറ്റവും പ്രയാസമേറിയ സ്ഥലങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടിലെ മൈതാനങ്ങൾ. പേസും സ്വിങ്ങും ഒളിപ്പിച്ചുവെച്ച ഇംഗ്ലീഷ് പിച്ചുകൾ ഏതൊരു ബാറ്റ്സ്മാന്റെയും പേടിസ്വപ്നമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് പേസർമാരുടെ മൂളിപ്പറക്കുന്ന പന്തുകൾ നേരിടേണ്ടി വരുന്ന ഓപ്പണർമാരുടെ.

എന്നാൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം സ്വന്തമാക്കിയത് പാക് ഓപ്പണർ ഷാൻ മസൂദായിരുന്നു. ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്സിലൂടെ ഷാൻ പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചു. 251 പന്തിൽ നിന്ന് മൂന്നക്കം തികച്ച താരം 319 പന്തുകൾ നേരിട്ട് 18 ഫോറും രണ്ടു സിക്സുമുൾപ്പെടെ 156 റൺസെടുത്ത് ഒമ്പതാമനായാണ് പുറത്തായത്.

ടെസ്റ്റിൽ അദ്ദേഹത്തിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ടെസ്റ്റിൽ തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം പാക് ഓപ്പണറെന്ന നേട്ടവും ഇതോടെ ഷാനിന് സ്വന്തമായി. 1983-ൽ മുദസ്സർ നാസറാണ് ആദ്യം ഈ നേട്ടത്തിലെത്തിയ പാക് ഓപ്പണർ.

അതോടൊപ്പം 1996-ൽ സയീദ് അൻവറിനു ശേഷം ഇംഗ്ലണ്ട് മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ പാക് ഓപ്പണറും ഷാൻ ആണ്. അൻവറിന്റെ നേട്ടത്തിനു ശേഷം 24 വർഷം പിന്നിട്ടാണ് ഒരു പാക് താരത്തിന് ഈ നേട്ടത്തിലെത്താൻ സാധിച്ചത്.

2010-ന് ശേഷം ടെസ്റ്റിൽ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആറാമത്തെ ഏഷ്യൻ ഓപ്പണറാണ് ഷാൻ മസൂദ്. രാഹുൽ ദ്രാവിഡ്, മുരളി വിജയ്, കെ.എൽ രാഹുൽ, തമീം ഇക്ബാൽ, തിലകരത്നെ ദിൽഷൻ എന്നിവരാണ് ഇക്കാലയളവിൽ ഇംഗ്ലണ്ട് മണ്ണിൽ മൂന്നക്കം കടന്ന മറ്റ് ഏഷ്യൻ ഓപ്പണർമാർ.

Content Highlights: Shan Masood first Pakistan opener after 24 years to score hundred in England

PRINT
EMAIL
COMMENT
Next Story

ബോള്‍ട്ട് പങ്കുവെച്ച വീഡിയോയ്ക്ക് ശക്തി പകര്‍ന്ന് കല്‍ക്കിയിലെ ബി.ജി.എം, താരമായി ജേക്‌സ് ബിജോയ്

ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമായ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് .. 

Read More
 

Related Articles

സെഞ്ചുറി കൂട്ടുകെട്ടുമായി ഹൈദറും ഹഫീസും; പാകിസ്താന് അഞ്ച് റണ്‍സ് വിജയം
Sports |
Sports |
സതാംപ്റ്റണില്‍ സമനില; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
Sports |
ടെസ്റ്റില്‍ 600 വിക്കറ്റുകള്‍; ആന്‍ഡേഴ്‌സണ് റെക്കോഡ് നേട്ടം
Sports |
സതാംപ്റ്റണില്‍ മഴ കളി മുടക്കി;രണ്ടാമിന്നിങ്‌സില്‍ പാകിസ്താന്‍ 41/0
 
  • Tags :
    • England vs Pakistan
    • Shan Masood
    • Saeed Anwar
More from this section
usain bolt
ബോള്‍ട്ട് പങ്കുവെച്ച വീഡിയോയ്ക്ക് ശക്തി പകര്‍ന്ന് കല്‍ക്കിയിലെ ബി.ജി.എം, താരമായി ജേക്‌സ് ബിജോയ്
Youngsters have proved they belong to this team
പകരക്കാര്‍ തിളങ്ങിയ പരമ്പര
Tim Paine booed by Gabba crowd after Australia lose Test series
രഹാനെയ്ക്ക് നിറഞ്ഞ കൈയടികള്‍; പെയ്‌നിന് കൂക്കിവിളി
fans applauds Mohammed Siraj after his 5 for 73 at Gabba
അധിക്ഷേപങ്ങള്‍ക്ക് മറുപടിയിതാ; സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
Steve Smith surpasses Sachin Tendulkar Virender Sehwag for another record
സച്ചിന്റെയും വീരുവിന്റെയും റെക്കോഡ് പഴങ്കഥ; ആ പട്ടികയില്‍ ഇനി സ്റ്റീവ് സ്മിത്ത് ഒന്നാമന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.