യു.എസ്.ഓപ്പണ്‍: ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്ത്, ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍


2 min read
Read later
Print
Share

കലണ്ടര്‍ സ്ലാം ലക്ഷ്യം വെയ്ക്കുന്ന ജോക്കോവിച്ച് ജപ്പാന്റെ കൈ നിഷികോരിയെ കീഴടക്കിയാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Photo: AFP

യു.എസ്. ഓപ്പണില്‍ അട്ടിമറി തുടരുന്നു. നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയ്ക്ക് പിന്നാലെ ലോക ഒന്നാം നമ്പര്‍ വനിതാതാരം ആഷ്‌ലി ബാര്‍ട്ടിയും യു.എസ്.ഓപ്പണില്‍ നിന്ന് പുറത്തായി. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സാണ് ഓസ്‌ട്രേലിയന്‍ താരത്തെ അട്ടിമറിച്ചത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും ടോക്യോ ഒളിമ്പിക്‌സ് ജേതാവ് അലക്‌സാണ്ടര്‍ സ്വെരേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എന്നാല്‍ ലോക ഏഴാം നമ്പര്‍ താരം ഷാപ്പലോപ്പിനും മൂന്നാം റൗണ്ടില്‍ അടിതെറ്റി.

മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റോജേഴ്‌സ് ബാര്‍ട്ടിയെ കീഴടക്കിയത്. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. സ്‌കോര്‍: 6-2, 1-6, 7-6. ആദ്യ സെറ്റ് അനായാസം റേജേഴ്‌സ് നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ ബാര്‍ട്ടി ശക്തമായി തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുവരും തുല്യത പാലിച്ചതോടെയാണ് മത്സരം ടൈബ്രേക്കിലേക്ക് നീണ്ടത്. ടൈബ്രേക്കറില്‍ 7-5 എന്ന സ്‌കോറിന് ബാര്‍ട്ടിയെ മുട്ടുകുത്തിച്ച് റോജേഴ്‌സ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അടുത്ത റൗണ്ടില്‍ 150-ാം റാങ്കുകാരിയായ ബ്രിട്ടന്റെ എമ്മ റഡുകാനുവാണ് താരത്തിന്റെ എതിരാളി.

കലണ്ടര്‍ സ്ലാം ലക്ഷ്യം വെയ്ക്കുന്ന ജോക്കോവിച്ച് ജപ്പാന്റെ കൈ നിഷികോരിയെ കീഴടക്കിയാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മത്സരം നാല് സെറ്റ് നീണ്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം പിന്നീടുള്ള മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് സെര്‍ബിയന്‍ താരം അവസാന 16-ല്‍ എത്തിയത്. സ്‌കോര്‍: 6-7, 6-3, 6-3, 6-4. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്ബിയാണ് താരത്തിന്റെ എതിരാളി.

നിലവിലെ ഒളിമ്പിക് ജേതാവായ അലക്‌സാണ്ടര്‍ സ്വെരേവ് അമേരിക്കയുടെ ജാക്ക് സോക്കിനെ കീഴടക്കി. നാലാം സെറ്റില്‍ ജാക്ക് സോക്കിന് പരിക്കേറ്റതോടെ സ്വരേവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം പിന്നീടുള്ള രണ്ട് സെറ്റുകള്‍ നേടി സ്വരേവ് മത്സരത്തില്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു. നാലാം സെറ്റില്‍ 2-1 എന്ന സ്‌കോറിന് സ്വരേവ് മുന്നിട്ടുനില്‍ക്കുമ്പോഴാണ് സോക്ക് മത്സരത്തില്‍ നിന്നും പിന്മാറിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ 13-ാം സീഡ് ജാന്നിക്ക് സിന്നറാണ് താരത്തിന്റെ എതിരാളി.

ലോക ഏഴാം നമ്പര്‍ താരമായ കാനഡയുടെ ഡെനിസ് ഷാപ്പലോവിനെ സൗത്ത് ആഫ്രിക്കയുടെ സീഡില്ലാ താരം ലോയ്ഡ് ഹാരിസാണ് അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹാരിസിന്റെ വിജയം. സ്‌കോര്‍: 6-4, 6-4, 6-4. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ റെയ്‌ലി ഒപെല്‍ക്കയാണ് താരത്തിന്റെ എതിരാളി.

Content Highlights: Novak Djokovic moves on at US Open as top-ranked Ashleigh Barty ousted

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anshu malik

1 min

​ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ നേടി ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്

Dec 17, 2020


Men's 4x400-meters relay team

1 min

ഹീറ്റ്‌സില്‍ ഏഷ്യന്‍ റെക്കോഡ്, ഫൈനലില്‍ അഞ്ചാമത്; 4X400 റിലേയില്‍ തലയുയര്‍ത്തി ഇന്ത്യ

Aug 28, 2023


pv sindhu

1 min

മോശം ഫോം തിരിച്ചടിയായി, പി.വി. സിന്ധു ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തേക്ക്

Jul 4, 2023


Most Commented