പ്ലിസ്‌കോവയ്‌ക്കെതിരായ മത്സരത്തിനിടെ ഒസ്റ്റപെങ്കൊ| Photo: twitter.com|WTA
പാരിസ്: മുൻ ചാമ്പ്യൻ യെലീന ഒസ്റ്റപെങ്കോ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മൂന്നാം റൗണ്ടിൽ. രണ്ടാം സീഡ് കരോളിന പ്ലിസ്കോവയെ അട്ടിമറിച്ചാണ് ഒസ്റ്റപെങ്കോ മൂന്നാ റൗണ്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഒസ്റ്റപെങ്കോയുടെ വിജയം. സ്കോർ: 6-4,6-2.
2017-ൽ അൺസീഡ് താരമായി എത്തി ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ താരമാണ് ലാത്വിയയിൽ നിന്നുള്ള ഒസ്റ്റപെങ്കോ. ഒസ്റ്റപെങ്കോ 27 വിന്നറുകളുമായി കളം നിറഞ്ഞു. ആദ്യ സെറ്റിൽ മൂന്നു തവണ പ്ലിസ്കോവയുടെ സെർവ് ബ്രേക്ക് ചെയ്ത 23-കാരി രണ്ടാം സെറ്റിൽ രണ്ടു തവണ പ്ലിസ്കോവയുടെ സെർവ് ബ്രേക്ക് ചെയ്തു. അതേസമയം പ്ലിസ്കോവ മത്സരത്തിൽ 25 അൺഫോഴ്സ് എറേഴ്സ് ആണ് വരുത്തിയത്.
അതേസമയം പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി. റിക്കാർഡാസ് ബെരാങ്കിസിനെയാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകളിൽ സെർബിയൻ താരം വിജയം രണ്ടു. സ്കോർ: 6-1,6-2,6-2.
Content Highlights: French Open Tennis Former champion Ostapenko sends second seed Pliskova out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..