സെമിഫൈനല്‍ മത്സരത്തിനിടയിലെ ആ 'കടി'യെ കുറിച്ച് ആദ്യമായി പ്രതികരിച്ച് രവി കുമാര്‍ ദഹിയ


1 min read
Read later
Print
Share

മത്സരത്തിനിടെ രവികുമാറിന്റെ വലത്തേ കൈയിലാണ് സനയെവ് കടിച്ചത്. കടിയുടെ ശക്തിയില്‍ താരത്തിന്റെ പല്ലിന്റെ പാടുകള്‍ രവിയുടെ കൈയില്‍ പതിഞ്ഞിരുന്നു

Photo: twitter.com

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരമാണ് രവി കുമാര്‍ ദഹിയ. ഫൈനലില്‍ റഷ്യന്‍ താരം സവുര്‍ ഉഗെവിനോട് തോറ്റാണ് രവികുമാറിന്റെ പോരാട്ടം വെള്ളിയില്‍ ഒതുങ്ങിപ്പോയത്.

എന്നാല്‍ കസാഖ്‌സ്താന്‍ താരമായ നൂറിസ്ലാം സനയെവുമായുള്ള സെമി ഫൈനല്‍ മത്സരമായിരുന്നു രവികുമാറിന് കൂടുതല്‍ കടുപ്പം. മത്സരത്തിനിടെ സനയെവിന്റെ ക്രൂരമായ കടി മറികടന്നായിരുന്നു താരത്തിന്റെ മുന്നേറ്റം.

ഇപ്പോഴിതാ അന്നത്തെ ആ കടിയെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രവികുമാര്‍. സനയെവ് അടുത്ത ദിവസം തന്നെ വന്ന് മാപ്പ് പറഞ്ഞെന്നും അതിനാല്‍ തന്നെ പിന്നീട് താന്‍ പരാതിപ്പെടാനൊന്നും പോയില്ലെന്നും രവികുമാര്‍ പ്രതികരിച്ചു. ആജ് തക് സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

''എനിക്ക് വിവാദങ്ങളിലൊന്നും താത്പര്യമില്ല. എന്റെ ശ്രദ്ധ കളിയിലാണ്. അടുത്ത ദിവസം തന്നെ ആ ഗുസ്തി താരം എന്റെ അടുത്ത് വന്ന് മാപ്പ് ചോദിച്ചു. അക്കാരണത്താല്‍ തന്നെ ഞാന്‍ പിന്നീട് ഇത് പരാതിപ്പെടാനൊന്നും പോയില്ല.'' - രവികുമാര്‍ പറഞ്ഞു.

മത്സരത്തിനിടെ രവികുമാറിന്റെ വലത്തേ കൈയിലാണ് സനയെവ് കടിച്ചത്. കടിയുടെ ശക്തിയില്‍ താരത്തിന്റെ പല്ലിന്റെ പാടുകള്‍ രവിയുടെ കൈയില്‍ പതിഞ്ഞിരുന്നു. ഇത് പിന്നീട് വലിയ ചര്‍ച്ചയാകുകയും ചെയ്തു.

Content Highlights: Ravi Kumar Dahiya opens up on Nurislam Sanayev s bite

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
former kerala santosh trophy player titus kurian passes away

1 min

1973 സന്തോഷ് ട്രോഫി സുവര്‍ണ ടീമിലെ ടൈറ്റസ് കുര്യനും ഇനി ഓര്‍മ

Sep 28, 2023


malappuram district junior athletics meet anjali and coach ajmal

1 min

വിജയം കാണാന്‍ അജ്മല്‍ മാഷില്ല; ഫിനിഷിങ് ലൈനില്‍ അഞ്ജലിയുടെ കണ്ണീര്‍

Sep 21, 2023


Novak Djokovic

1 min

യുഎസ് ഓപ്പണ്‍ ജോക്കോവിച്ചിന്; ഇരുപത്തിനാലാം ഗ്രാന്‍ഡ്‌സ്ലാം നേടി താരം

Sep 11, 2023


Most Commented