ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സ്ഥലത്ത് അനധികൃത നിര്‍മ്മാണം; പരാതിയുമായി പി.ടി ഉഷ


Photo: ANI

ന്യൂഡല്‍ഹി: കോഴിക്കോട് ബാലുശേരി കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിന് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിര്‍മ്മാണം നടത്തുന്നുവെന്ന പരാതിയുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമായ പി.ടി ഉഷ.

സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് ഉഷ കണ്ണീരോടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ശനിയാഴ്ച മാധ്യമങ്ങളെ കണ്ടാണ് ഉഷ ഇക്കാര്യം അറിയിച്ചത്. ഉഷ സ്‌കൂളിന് കോഴിക്കോട് കിനാലൂരില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിര്‍മ്മാണം നടക്കുന്നു എന്ന് ഉഷ ആരോപിച്ചു. എംപിയായ ശേഷം നിരന്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്നും അവര്‍ പരാതിപ്പെടുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ബാലുശേരി കിനാലൂരില്‍ ലീസായി ട്രസ്റ്റിന് അനുവദിച്ച 30 ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭൂമി മതില്‍ കെട്ടി വേര്‍തിരിച്ചിരുന്നില്ല. ഈ ഭൂമിയില്‍ ഇപ്പോള്‍ തുടര്‍ച്ചയായി കയ്യേറ്റങ്ങളും അതിക്രമവും നടക്കുന്നു എന്നാണ് ഉഷ പറയുന്നു. വെള്ളിയാഴ്ച ഒരു സംഘം ആളുകള്‍ ജെസിബിയുമായി എത്തി സ്‌കൂളിന്റെ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നോക്കി. തടയാന്‍ ശ്രമിച്ച സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരെ ജെസിബി കയറ്റാനും ശ്രമിച്ചു എന്ന് പി.ടി ഉഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മുന്‍പ് പ്രശ്നം ഉണ്ടായിരുന്ന സമയത്ത് റൂറല്‍ എസ്പിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും ഉഷ പറഞ്ഞു.

സ്‌കൂളിന്റെ ഭൂമി പലപ്പോഴും മയക്കു മരുന്ന് സംഘം താവളമാക്കുന്നു. ഗേറ്റ് അടയ്ക്കാന്‍ അനുവദിക്കാറില്ല. പല സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഉഷ സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ല. 25-ഓളം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റല്‍, സിന്തറ്റിക്ക് ട്രാക്ക്, മള്‍ട്ടി ജിം, വരാന്‍ പോകുന്ന സ്വിമ്മിങ് പൂള്‍ എന്നിവയെല്ലാം ഈ സ്ഥലത്താണുള്ളത്. സ്‌കൂള്‍ പരിസരത്ത് അതിക്രമങ്ങള്‍ തുടര്‍ക്കഥയാണ്.

സധൈര്യമായി പ്രവര്‍ത്തിക്കാനുള്ള അവസ്ഥ ജില്ലാ ഭരണകൂടവും കിനാലൂര്‍ പഞ്ചായത്തും ഇടപെട്ട് ചെയ്തു തന്നില്ല എങ്കില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം കിനാലൂരില്‍ നിന്ന് മാറ്റേണ്ടി വരുമെന്നും ഉഷ വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണുമെന്ന് തന്നെയാണ് വിശ്വാസം എന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

Content Highlights: Illegal construction at the site of Usha School of Athletics says PT Usha

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented