സെമി ഫൈനലിൽ മത്സരിക്കുന്ന നിഷാന്ത് | Photo: twitter.com/BFI_official
താഷ്‌ക്കെന്റ്: താഷ്‌കെന്റ്: ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്ന് വെങ്കലം. പുരുഷന്മാരുടെ 57 കിലോ വിഭാഗത്തില്‍ മുഹമ്മദ് ഹുസ്സാമുദ്ദീന്‍, 71 കിലോ വിഭാഗത്തില്‍ നിഷാന്ത് ദേവ്, 51 കിലോ വിഭാഗത്തില്‍ ദീപക് ഭോരിയ എന്നിവരാണ് വെങ്കലം നേടിയത്.
പുരുഷ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. പരിക്കേറ്റ ഹുസ്സാമുദ്ദീന്‍ ബള്‍ഗേറിയയുടെ ഡയസ് ഇബാനസുമായുള്ള മത്സരത്തില്‍ നിന്ന് പിന്മാറി. ദീപക് മുന്‍ ലോകചാമ്പ്യനായ ഫ്രഞ്ച് താരം ബിലാല്‍ ബെന്നാമയോട് അടിയറവുപറഞ്ഞു. മൂന്നാം സെമിയില്‍ നിഷാന്ത് കസാഖ്‌സ്താന്റെ അസ്ലാബെക് ഷിംബെര്‍ഗനോവിനോട് തോറ്റ് പുറത്തായി.
ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ആര്‍ക്കും സ്വര്‍ണം നേടാനായിട്ടില്ല. അമിത് പംഗല്‍ മാത്രമാണ് വെള്ളി നേടിയിട്ടുള്ളത്. വിജേന്ദര്‍ സിങ് (2009), വികാസ് കൃഷ്ണന്‍ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിധൂരി (2017), കൗശിക് (2019), ആകാശ് കുമാര്‍ (2021) എന്നിവര്‍ ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്.
Content Highlights: Deepak, Hussamuddin and Nishant Eye Historic Gold for India
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..