• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Cricket
  • Football
  • Sports Extras
  • SportsMasika
  • Badminton
  • Tennis
  • Athletics
  • Columns
  • ISL 2020-21
  • Gallery
  • Videos
  • Other Sports

'മുടിയൊക്കെ നീട്ടിവളര്‍ത്തിയ അന്നത്തെ ആ സ്‌റ്റൈലന്‍ പയ്യന്റെ രൂപം ഇന്നും മനസില്‍ മായാതെയുണ്ട്'

Oct 12, 2020, 11:41 AM IST
A A A

സ്വാര്‍ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത താരമായിരുന്നു കാള്‍ട്ടന്‍ എന്നു പറഞ്ഞ വിജയന്‍ തനിക്ക് ഇളയ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു

# അഭിനാഥ് തിരുവലത്ത്‌
IM Vijayan remembering former indian football team captain carltonchapman
X

ഐ.എം വിജയനും കാള്‍ട്ടന്‍ ചാപ്മാനും | Photo: K.B Satheesh Kumar, N.M Pradeep

കോഴിക്കോട്: അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാനെ അനുസ്മരിച്ച് ഐ.എം വിജയന്‍.

സ്വാര്‍ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത താരമായിരുന്നു കാള്‍ട്ടന്‍ എന്നു പറഞ്ഞ വിജയന്‍ തനിക്ക് ഇളയ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു. 

''അവന്റെ വിയോഗം ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ടീമിലും ജെ.സി.ടിയിലും എഫ്.സി കൊച്ചിനിലുമെല്ലാം ഒന്നിച്ച് ഒരുപാട് കാലം കളിച്ചിരുന്നതാണ്. അക്കാലത്ത് പരിശീലനവും കിടപ്പും നടപ്പുമെല്ലാം ഒന്നിച്ചായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും കുടുംബവും നല്ല അടുപ്പത്തിലായിരുന്നു. അടുത്തിടെ തൃശ്ശൂരിൽ വന്നപ്പോള്‍ പോലും കാണാന്‍ വന്നിരുന്നു. എന്റെ സഹോദരനെ പോലെയായിരുന്നു അവന്‍.'' - വിജയന്‍ പറഞ്ഞു.

വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ സുവര്‍ണ കാലഘട്ടത്തില്‍ അവരുടെ മിഡ്ഫീല്‍ഡിന്റെ ചുക്കാന്‍ പിടിച്ച താരമായിരുന്നു കര്‍ണാടകക്കാരനായ കാള്‍ട്ടന്‍ ചാപ്മാന്‍. പന്തുമായി മുന്നേറുമ്പോള്‍ താന്റെ ഓരോ ചലനവും കാള്‍ട്ടന് മനഃപാഠമായിരുന്നുവെന്ന് വിജയന്‍ പറയുന്നു. അതിനാല്‍ തന്നെ പാസ് കൃത്യം കാലിലായിരിക്കും. ''ഇനി ആ സമയത്ത് എന്നെ മാര്‍ക്ക് ചെയ്തിരിക്കുകയാണെങ്കില്‍ പന്ത് മറ്റാര്‍ക്ക് നല്‍കണമെന്ന് കാള്‍ട്ടനറിയാം. കൃത്യം അയാളില്‍ തന്നെ പന്തെത്തിയിരിക്കും. അത്രയക്ക് ക്വാളിറ്റിയുള്ള മിഡ്ഫീല്‍ഡറായിരുന്നു. അവന്റെ ഷോട്ടുകളുടെ പവര്‍ അപാരമായിരുന്നു. പാസ് സ്വീകരിക്കാന്‍ ആരും തന്നെയില്ലെങ്കില്‍ ഒറ്റയ്ക്ക് മുന്നേറാനും സാധിക്കുന്ന താരമായിരുന്നു. അവന്‍ അടിച്ച് റീബൗണ്ട് വരുന്ന പന്ത് സ്വീകരിക്കാന്‍ നില്‍ക്കുമായിരുന്നു അക്കാലത്ത് ഞാന്‍. അത്രയ്ക്ക് പവറായിരുന്നു ഓരോ ഷോട്ടുകള്‍ക്കും.'' - വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു സായിയുമായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന മത്സരത്തിനിടെയാണ് വിജയന്‍, കാള്‍ട്ടനെ ആദ്യമായി കാണുന്നത്. മുടിയൊക്കെ നീട്ടിവളര്‍ത്തി പ്രത്യേക സ്‌റ്റൈലിലുള്ള കാള്‍ട്ടന്റെ ഓട്ടം വിജയന്‍ ഇന്നും ഓര്‍ക്കുന്നു. അന്നത്തെ കളിയാണ് കാള്‍ട്ടനെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്നും വിജയന്‍ പറഞ്ഞു. ''ഫോറിന്‍ പ്ലെയേഴ്‌സിന്റെ ഒക്കെ ടച്ചുള്ള കളിയായിരുന്നു അവന്റെ. ക്രോസ് ഒക്കെ കണ്ടാല്‍ അങ്ങനെയേ തോന്നൂ.''

ഒരേസമയം വിജയന്‍ മോഹന്‍ ബഗാനിലും കാള്‍ട്ടന്‍ ഈസ്റ്റ് ബംഗാളിലും കളിച്ച കാലമുണ്ടായിരുന്നു. അക്കാലത്ത് ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം കണ്ടാല്‍ അടിപൊട്ടിയിരുന്ന കാലവും. ആ സമയത്താണ് സാള്‍ട്ട്‌ലേക്കില്‍ കളികഴിഞ്ഞ് ഇരുവരും ഒന്നിച്ച് ബൈക്കില്‍ താമസസ്ഥലത്തേക്ക് പോയിരുന്നത്. അക്കാലത്ത് ഇരു ടീമിലെയും താരങ്ങള്‍ക്കും കാണികള്‍ക്കും അതൊരു അദ്ഭുതമായിരുന്നുവെന്നും വിജയന്‍ ഓര്‍ക്കുന്നു. 

1997-ല്‍ കൊച്ചിയില്‍ നടന്ന നെഹ്‌റു കപ്പില്‍ ഇന്ത്യയ്ക്കായി ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്. സെമിയില്‍ ഇറാഖിനോട് പെനാല്‍റ്റിയിലാണ് ഇന്ത്യ തോല്‍ക്കുന്നത്. മുഴുവന്‍ സമയത്ത് ഇരു ടീമും 1-1ന് സമനിലയിലായപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുന്നത്. അന്ന് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത് ചാപ്മാനായിരുന്നു. 

Content Highlights: IM Vijayan remembering former indian football team captain carltonchapman

PRINT
EMAIL
COMMENT
Next Story

'എന്നെ മലയാളികള്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല, കളത്തിലും പുറത്തും അവരായിരുന്നു എന്റെ കൂട്ട്'

സമയം ഉച്ച കഴിഞ്ഞ് മൂന്നുമണി, കോഴിക്കോട് ഭയങ്കര ചൂടിലായിരുന്നു. വെസ്റ്റ്ഹില്ലിലെ ക്വാര്‍ട്ട്‌സ്് .. 

Read More
 

Related Articles

മറഡോണയുടെ മരണം വിശ്വസിക്കാനാവുന്നില്ല - ഐ.എം വിജയന്‍
Videos |
Sports |
റഫറിയുടെ കഷണ്ടിത്തല ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിച്ച് എ.ഐ ക്യാമറ; മത്സരം തഥൈവ
Movies |
തീപന്തവുമായി ഐ എം വിജയൻ; വിജീഷ് മണി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
Videos |
അറിവിന്റെ ആദ്യക്ഷരം കുറിച്ച് ഐ.എം. വിജയന്റെ കൊച്ചുമകള്‍
 
  • Tags :
    • IM Vijayan
    • carlton chapman
    • FOOTBALL
More from this section
anju bobby george
ഒറ്റവൃക്കയുടെ കാര്യമറിഞ്ഞത് വിവാഹശേഷം, അതും കൊണ്ടാണ് ചാമ്പ്യനായത്; അഞ്ജു ബോബി ജോര്‍ജ്
We are happy that his dream is going to come true  says Varun s father
കൊൽക്കത്തയുടെ മാത്രമല്ല, കേരളത്തിന്റെ കൂടി ചക്രവർത്തിയാണ് ഇന്ത്യൻ കുപ്പായമിടുന്ന വരുൺ
Carlton Chapman
'എന്നെ മലയാളികള്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല, കളത്തിലും പുറത്തും അവരായിരുന്നു എന്റെ കൂട്ട്'
'ഞാന്‍ നിന്നാലും പോയാലും ബാഴ്‌സയോട് എന്നും സ്‌നേഹം മാത്രം'
'ഞാന്‍ നിന്നാലും പോയാലും ബാഴ്‌സയോട് എന്നും സ്‌നേഹം മാത്രം'
അന്ന് ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലെത്തി ഔട്ടായി;ഇന്ന് രാജ്യാന്തര മത്സരങ്ങളില്‍ 'ഔട്ട്' വിളിക്കാന്‍ ഒരുങ്ങുന്നു
അന്ന് ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലെത്തി ഔട്ടായി;ഇന്ന് രാജ്യാന്തര മത്സരങ്ങളില്‍ 'ഔട്ട്' വിളിക്കാന്‍ ഒരുങ്ങുന്നു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.