ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിനിടയിൽ |ഫോട്ടോ:https:||twitter.com|brfootball
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കിമിട്ടുക്കൊണ്ട് വമ്പന്‍മാര്‍ കളത്തിലിറങ്ങി. ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് കരുത്തരായ എഫ് സി ബാഴ്‌സലോണയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കി
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്‌സയെ തകര്‍ത്തത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ തോമസ് മുള്ളറും ലക്ഷ്യം കണ്ടു.
സ്വിസ് ക്ലബ്ബ് യങ് ബോയ്‌സിനോടാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്.13-ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 35-ാം മിനിട്ടില്‍ പ്രതിരോധതാരം ആരോണ്‍ വാന്‍ ബിസ്സാക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീം ഘടനയെ സാരമായി ബാധിച്ചു. മുന്നേറ്റ താരങ്ങളെ പിന്‍വലിച്ച് പ്രതിരോധ താരങ്ങളെയാണ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ കൊണ്ടുവന്നത്. ഇതോടെ ടീം പതറി. രണ്ടാം പകുതിയില്‍ 66-ാം മിനിട്ടില്‍ മൗമി എന്‍ഗാമെല്യുവിലൂടെ യങ്‌ബോയ്‌സ് സമനില ഗോള്‍ കണ്ടെത്തി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ തിയോസണ്‍ സിയേബച്യു യങ്‌ബേയ്‌സിനായി വിജയ ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അത്‌ലാന്റയെ വിയ്യാറയല്‍ സമനിലയില്‍ കുരുക്കി.
ഗ്രൂപ്പ് എച്ചില്‍ റഷ്യന്‍ ക്ലബ്ബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. ലുക്കാക്കുവാണ് ചെല്‍സിക്കായി വല ചലിപ്പിച്ചത്. ഗ്രൂപ്പ് ജിയില്‍ സെവിയ-റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് എച്ചില്‍ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാല്‍മോയെ തകര്‍ത്തു. അലെക്‌സ് സാന്‍ഡ്രോ, പൗലോ ഡിബാല, അല്‍വാരോ മൊറാട്ട എന്നിവര്‍ ടീമിനായി വലകുലുക്കി
Content Highlights: UEFA Champions league round one results 2021-2022
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..