-
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വിദേശതാരങ്ങളുടെ എണ്ണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. സൂപ്പര്‍ ലീഗില്‍ വിദേശ താരങ്ങളുടെ എണ്ണം ഇങ്ങനെയായാല്‍ ദേശീയ ടീമിലേക്ക് മികച്ച താരങ്ങളെ കിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
" കുറേതവണ ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എവിടെ നിന്നാണ് നിങ്ങള്‍ ഛേത്രിക്ക് പകരം താരത്തിനെ കണ്ടെത്താന്‍ പോകുന്നത്. സ്ഥിതിഗതികള്‍ ഇങ്ങനെയായാല്‍ നമ്മള്‍ ഒരിക്കലും ഛേത്രിക്ക് പകരം ഒരാളെ കണ്ടെത്തില്ല"- സ്റ്റിമാച്ച് പറഞ്ഞു.
" സ്‌ട്രൈക്കറായി മുമ്പ് കളിച്ചിട്ടില്ലാത്ത ഒരാളെ ദേശീയ ടീമിന്റെ സ്‌ട്രൈക്കറാക്കാന്‍ പറ്റില്ല. ഐ ലീഗില്‍ പോലും അഞ്ച് വിദേശ താരങ്ങള്‍ക്ക് കളിക്കാനാവും. ഇന്ത്യന്‍ ആരോസിലൊഴികെ മറ്റൊരു ടീമിലും ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരില്ല. ഇത് വലിയൊരു പ്രശ്‌നമാണ്. എന്നാല്‍, ആര്‍ക്കും ഇതിനെക്കുറിച്ച് സംസാരിക്കേണ്ട"- സ്റ്റിമാച്ച് പറഞ്ഞു.2019-ലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാവുന്നത്.
Content Highlights: Stimac wants fewer foreigners in leagues
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..