അടുത്ത സീസണ്‍ മുതല്‍ സൗദി പ്രോ ലീഗ് വെറെ ലെവല്‍! എത്തുന്നത് ലോകോത്തര താരങ്ങള്‍


2 min read
Read later
Print
Share

Photo: twitter.com/ittihad_en

റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ബ്രാന്‍ഡാണെന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. താരത്തിന്റെ ഹെയര്‍സ്റ്റൈലും വസ്ത്രധാരണവും ഗോള്‍ നേടിക്കഴിഞ്ഞുള്ള ആഘോഷവുമെല്ലാം ലോകമെമ്പാടുമുള്ള ആരാധകര്‍ നെഞ്ചേറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. റൊണാള്‍ഡോ ഏത് ക്ലബ്ബിലെത്തിയാലും ആ ക്ലബ്ബിന്റെ ആരാധകരാകുന്ന നിരവധി ഫാന്‍സാണ് താരത്തിന്റെ ശക്തി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്‌റിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ആരാധകരൊന്നടങ്കം ഞെട്ടിയെങ്കിലും അവിടെയും താരം ഒരു ബ്രാന്‍ഡായി മാറി.

റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ കളിക്കാന്‍ തുടങ്ങിയതോടെ ടൂര്‍ണമെന്റിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവുണ്ടായി. വളരെ കുറച്ച് ആരാധകര്‍ മാത്രമുണ്ടായിരുന്ന അല്‍ നസ്ര്‍ ക്ലബ്ബിന്റെ മൂല്യം കുതിച്ചുയര്‍ന്നു. ആരാധകര്‍ പത്തിരട്ടിയോളമായി. ഇതോടെ സൗദി പ്രോ ലീഗ് ലോകത്തില്‍ ചര്‍ച്ചാവിഷയമായി. റൊണാള്‍ഡോയുടെ ഓരോ ഗോളുകളും സൗദി പ്രോ ലീഗിനെ ലോകത്തിന്റെ മുക്കിനും മൂലയിലുമെത്തിച്ചു. പണക്കൊഴുപ്പിന്റെ അവസാന വാക്കായ സൗദി പ്രോ ലീഗ് റൊണാള്‍ഡോയ്ക്ക് നല്‍കിയ ശമ്പളം തന്നെയാണ് അതിനുള്ള ഉത്തമ ഉദാഹരണമാണ്.

അടുത്ത സീസണിന് മുന്നോടിയായി ലോകോത്തര താരങ്ങളെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് സൗദി പ്രോ ലീഗ്. അതിനായി പണം വാരിയെറിയാനും ക്ലബ്ബുകള്‍ക്ക് മടിയില്ല. അതിന്റെ ഭാഗമായാണ് റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സേമയെ സൗദിയിലേക്ക് കൊണ്ടുവന്നത്. അല്‍ ഇത്തിഹാദ് ക്ലബ്ബിലേക്കാണ് ബെന്‍സേമയുടെ വരവ്. താരത്തിനായി 110 മില്യണ്‍ ഡോളറോളാണ് അല്‍ ഇത്തിഹാദ് ചെലവിട്ടത്. മൂന്നുവര്‍ഷത്തെ കരാറിലാണ് താരം സൗദിയിലെത്തുന്നത്. ബെന്‍സേമ കൂടി വന്നതോടെ സൗദി പ്രോ ലീഗിന്റെ ആരാധകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. ഇതുകൊണ്ടൊന്നും സൗദി അറേബ്യ നെറ്റ്‌വര്‍ക്ക് അവസാനിപ്പിച്ചിട്ടില്ല.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കൊണ്ടുവരാനായി സൗദി പ്രോ ലീഗ് കിണഞ്ഞുശ്രമിക്കുന്നുണ്ട്. റെക്കോഡ് തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ ക്ലബ്ബ് രംഗത്തുണ്ട്. മെസ്സി കൂടി വന്നാല്‍ മറ്റ് പല ലീഗുകളെയും മറികടന്ന് സൗദി പ്രോ ലീഗ് കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ചേക്കും. മെസ്സിയുടെ തീരുമാനം ഈ ആഴ്ച തന്നെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മെസ്സിയും റൊണാള്‍ഡോയും ഒരുമിച്ച് ഒരു ലീഗില്‍ കളിക്കുന്നതിനേക്കാള്‍ മികച്ച മനോഹാരിതയൊന്നും നിലവില്‍ ഫുട്‌ബോളിന് നല്‍കാനില്ല.

മെസ്സിയ്ക്ക് പുറമേ ലോകഫുട്‌ബോളില്‍ രാജാക്കന്മാരായി നിന്ന നിരവധി താരങ്ങളും സൗദി പ്രോ ലീഗിന്റെ ഭാഗമായേക്കും. ഫ്രാന്‍സിന്റെ ലോകകപ്പ് കിരീട ജേതാവും ചെല്‍സിയുടെ സൂപ്പര്‍ താരവുമായ എന്‍ഗോളോ കാന്റെ പ്രോ ലീഗിലെത്തുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. കാന്റെയെ സ്വന്തമാക്കാന്‍ അല്‍ ഇത്തിഹാദും അല്‍ നസ്‌റുമാണ് മുന്നിട്ടുനില്‍ക്കുന്നത്. 100 മില്യണ്‍ ഡോളറാണ് താരത്തിനായി ക്ലബ്ബുകള്‍ മുടക്കുന്നത്.

കാന്റെയ്ക്ക് പുറമേ സ്പാനിഷ് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്, ഇന്റര്‍ മിലാന്റെ എഡിന്‍ സെക്കോ, ചെല്‍സിയുടെ പിയറി എമെറിക്ക് ഔബമെയാങ്, ബാഴ്‌സലോണയുടെ ജോര്‍ഡി ആല്‍ബ, ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകന്‍ ഹ്യൂഗോ ലോറിസ്, മിഡ്ഫീല്‍ഡ് മാസ്‌ട്രോ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ചിലിയുടെ സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചെസ്, ഹെക്ടര്‍ ബെല്ലെറിന്‍ എന്നീ താരങ്ങള്‍ക്കുവേണ്ടിയും സൗദി ക്ലബ്ബുകള്‍ വലവിരിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അല്‍ നസ്ര്‍, അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ് എന്നീ മുന്‍നിര ക്ലബ്ബുകളെ സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസില്‍ യുണൈറ്റഡിന്റെ ഉടമസ്ഥരാണിവര്‍. സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഈ ക്ലബ്ബുകളിലൂടെ വമ്പന്‍ താരങ്ങളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: saudi pro league try to sign world class players for upcoming season

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ivan vukomanovic looking to overcome consequences of Bengaluru FC walkout

2 min

ഇവാനെന്ന സൂപ്പര്‍ ആശാന്‍

Sep 21, 2023


ISL kicks off with Blasters hosting Bengaluru FC in Kochi

3 min

ഐഎസ്എല്‍ 10-ാം സീസണിന് വ്യാഴാഴ്ച തുടക്കം; പൂരപ്പറമ്പാകാന്‍ കൊച്ചിയുടെ കളിമുറ്റം

Sep 21, 2023


isl 2023-24 season kicks off today

2 min

ഐഎസ്എല്ലിന് കിക്കോഫ്; ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്.സിക്കെതിരേ

Sep 21, 2023


Most Commented