മാഞ്ചെസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിനെ വീഴ്ത്തി, എഫ്.എ.കപ്പില്‍ മുത്തമിട്ട് സിറ്റി


2 min read
Read later
Print
Share

Photo: AFP

ലണ്ടന്‍: 2022-2023 എഫ്.എ. കപ്പ് ഫുട്‌ബോള്‍ കിരീടമുയര്‍ത്തി മാഞ്ചെസ്റ്റര്‍ സിറ്റി. ഫൈനലില്‍ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയാണ് സിറ്റി കിരീടമുയര്‍ത്തിയത്. സിറ്റിയുടെ ഏഴാം എഫ്.എ.കപ്പ് കിരീടമാണിത്. സിറ്റിയ്ക്ക് വേണ്ടി നായകന്‍ ഇല്‍കൈ ഗുണ്ടോഗന്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ യുണൈറ്റഡിനായി നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ആശ്വാസ ഗോള്‍ നേടി.

ഈ സീസണില്‍ സിറ്റി നേടുന്ന രണ്ടാം കിരീടമാണിത്. 2022-2023 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സിറ്റി സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ കീഴടക്കിയാല്‍ പെപ്പ് ഗാര്‍ഡിയോളയ്ക്കും സംഘത്തിനും ഹാട്രിക്ക് കിരീടം നേടാം.

മത്സരം തുടങ്ങി 13-ാം സെക്കന്‍ഡില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് സിറ്റിയ്ക്കായി ഗുണ്ടോഗന്‍ വലകുലുക്കി. ഗുണ്ടോഗന്റെ ലോങ് റേഞ്ചര്‍ നോക്കിനില്‍ക്കാന്‍ മാത്രമേ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയ്ക്ക് സാധിച്ചുള്ളൂ. ഇതോടെ എഫ്.എ കപ്പ് ഫൈനലിലെ അതിവേഗ ഗോള്‍ എന്ന റെക്കോഡ് ഗുണ്ടോഗന്‍ സ്വന്തമാക്കി.

എന്നാല്‍ 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് സമനില സമ്മാനിച്ചു. ബോക്‌സിനകത്തുവെച്ച് ആരോണ്‍ വാന്‍ ബിസ്സാക്കയുടെ ഹെഡ്ഡര്‍ സിറ്റി താരം ജാക്ക് ഗ്രീലിഷിന്റെ കൈയ്യില്‍ക്കൊണ്ടു. ഇതോടെ റഫറി വാറിന്റെ സഹായത്തോടെ യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്ക് അനായാസം വലയിലെത്തിച്ച് ബ്രൂണോ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. ആദ്യ പകുതിയില്‍ ഇരുടീമുകളും സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ സിറ്റി ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. അതിന്റെ ഭാഗമായി 51-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ വീണ്ടും ടീമിനായി ഗോളടിച്ചു. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ലഭിച്ച ഗുണ്ടോഗന്റെ ഷോട്ട് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. ഇതോടെ സിറ്റി ആരാധകര്‍ ആവേശത്തിലാറാടി. പിന്നാലെ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ട് യുണൈറ്റഡ് സമനിലയ്ക്ക് വേണ്ടി പോരാടി.

മികച്ച അവസരങ്ങള്‍ ഏറെ സൃഷ്ടിച്ചെങ്കിലും യുണൈറ്റഡിന് ഗോളടിക്കാനായില്ല. പാസിങ്ങിലെ പോരായ്മയാണ് ടീമിന് വെല്ലുവിളിയായത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് അടക്കമുള്ള മുന്നേറ്റനിര തീര്‍ത്തും നിറംമങ്ങിയതും ടീമിന് തിരിച്ചടിയായി. ആന്റണിയുടെയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്സിന്റെയും അഭാവം യുണൈറ്റഡ് നിരയില്‍ പ്രകടമായിരുന്നു. പ്രതിരോധത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത റാഫേല്‍ വരാനെയും ലൂക്ക് ഷോയുമാണ് സിറ്റിയുടെ പല ആക്രമണങ്ങളില്‍ നിന്നും യുണൈറ്റഡിനെ രക്ഷിച്ചത്. ഈ സീസണില്‍ യുണൈറ്റഡ് കളിച്ച രണ്ടാം ഫൈനലാണിത്. കാറബാവോ കപ്പ് ഫൈനലില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി യുണൈറ്റഡ് കിരീടം നേടി. എന്നാല്‍ ടെന്‍ ഹാഗിന് കീഴില്‍ രണ്ടാം ഫൈനലില്‍ വിജയം നേടാന്‍ യുണൈറ്റഡിനായില്ല.

Content Highlights: manchester city wins fa cup title by beating manchester united

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
indian football

1 min

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അണ്ടര്‍ 19 സാഫ് കപ്പിന്റെ സെമിയില്‍

Sep 26, 2023


argentina football

1 min

ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന, ഇന്ത്യയ്ക്ക് തിരിച്ചടി

Sep 21, 2023


indian football

1 min

അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം

Sep 10, 2023


Most Commented