ഗോൾ നേട്ടം ആഘോഷിക്കുന്ന ബാഴ്സലോണ താരങ്ങൾ | Photo: JOSEP LAGO| AFP
ബാഴ്സലോണ: രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റയല്‍ ബെറ്റിസിനെ തകര്‍ത്ത് ബാഴ്സലോണ.
ലാ ലിഗയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ വിജയം.
22-ാം മിനിറ്റില്‍ ഓസുമാനെ ഡെംബെലെയിലൂടെ ബാഴ്സ മുന്നിലെത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അന്റോണിയോ സനാബ്രിയയിലൂടെ ബെറ്റിസ് ഒപ്പമെത്തി.
ഇതോടെ രണ്ടാം പകുതിയില്‍ കോച്ച് കോമാന് അന്‍സു ഫാത്തിയെ പിന്‍വലിച്ച് മെസ്സിയെ ഇറക്കി. 49-ാം മിനിറ്റില്‍ മെസ്സിയുടെ തന്ത്രത്തിലൂടെ ഗ്രീസ്മാന് ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. 60-ാം മിനിറ്റില്‍ ബെറ്റിസ് താരം ഐസ മന്ഡി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ബെറ്റിസ് പ്രതിരോധത്തിലായി. ഈ ഫൗലിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മെസ്സി ബാഴ്സയുടെ ലീഡുയര്‍ത്തി.
എന്നാല്‍ 73-ാം മിനിറ്റില്‍ ഗാര്‍സിയയിലൂടെ ബെറ്റിസ് തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. എന്നാല്‍ 82-ാം മിനിറ്റില്‍ മെസ്സി വീണ്ടും സ്കോര്‍ ചെയ്തു. 90-ാം മിനിറ്റില്‍ പെഡ്രി ബാഴ്സയുടെ ഗോള്‍ പട്ടിക തികച്ചു.
ജയത്തോടെ ഏഴു മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി എട്ടാം സ്ഥാനത്താണ് ബാഴ്സ.
Content Highlights: Lionel Messi came off the bench to score two goals Barcelona beat Real Betis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..