വാണിജ്യപങ്കാളിത്തത്തിന് ശ്രമം; കേരള ഫുട്ബോളിലേക്ക് വന്‍കിടകമ്പനികള്‍ക്ക് വാതില്‍തുറന്നിട്ട് കെ.എഫ്.എ


അനീഷ് പി. നായര്‍

വാണിജ്യപങ്കാളിത്തത്തിന് ശ്രമം അടുത്തവര്‍ഷം ഫ്രാഞ്ചൈസി ലീഗ് കെ.പി.എല്‍. രണ്ടാം ഡിവിഷനാകും

Photo: facebook.com|Keralafootballassociation, insidesport.co

കോഴിക്കോട്: കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ). അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വിജയകരമായി നടപ്പാക്കിയതിന്റെ ചെറിയ പതിപ്പ് നടപ്പാക്കാനാണ് നീക്കം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ആരംഭിച്ചുകഴിഞ്ഞു.

2010-ല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഐ.എം.ജി.-റിലയന്‍സുമായി 15 വര്‍ഷത്തെ വാണിജ്യകരാര്‍ ഉണ്ടാക്കിയതിന് സമാനമായ നീക്കമാണ് കെ.എഫ്.എ.യും നടത്തുന്നത്. അന്ന് 700 കോടിയുടെ കരാറാണ് എ.ഐ.എഫ്.എഫും റിലയന്‍സും ചേര്‍ന്നുണ്ടാക്കിയത്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടക്കം നിലവില്‍വന്നത്.

12 വര്‍ഷത്തെ വാണിജ്യപങ്കാളിത്തത്തിനാണ് കെ.എഫ്.എ. ഒരുങ്ങുന്നത്. ഇതിനായി കഴിഞ്ഞ 15-ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. കേരള ഫുട്ബോളിന്റെ ബ്രാന്‍ഡിങ്, പ്രമോഷന്‍ കാര്യങ്ങള്‍ വാണിജ്യപങ്കാളിയുടെ നിയന്ത്രണത്തിലാകും. ഓരോ വര്‍ഷവും നിശ്ചിത തുക അസോസിയേഷന് ലഭിക്കും. മറ്റ് വാണിജ്യകാര്യങ്ങളില്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചില വന്‍കിട കമ്പനികള്‍ പങ്കാളിത്തത്തിനായി അസോസിയേഷനെ സമീപിച്ചിട്ടുണ്ട്.

അടുത്തവര്‍ഷം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എട്ട് ടീമുകളുടെ ഫ്രാഞ്ചൈസി ലീഗ് അടക്കമുള്ളവ പുതിയ കരാറിന്റെ അടിസ്ഥാനത്തിലാകും. വാണിജ്യപങ്കാളി എത്തുന്നതോടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഗ്രാസ് റൂട്ട് തലംമുതല്‍ ഫുട്ബോള്‍ വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് അധികതരുടെ വാദം. 200 കളിക്കാര്‍ക്ക് പ്രൊഫഷണല്‍ കരാര്‍, കൂടുതല്‍ കളികള്‍, നിശ്ചിത വേതനം എന്നിവയും പുതിയ പദ്ധതിയിലുണ്ട്. ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കുന്നതോടെ നിലവിലെ കേരള പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്‍ ലീഗായി മാറും.

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും റിലയന്‍സും തമ്മിലുള്ള വാണിജ്യകരാര്‍ ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജനപ്രിയമായി. മികച്ച താരങ്ങളുടെ കടന്നുവരവിനും കാരണമായി. അതേസമയം വന്‍കിടകമ്പനിയിലേക്ക് ഫുട്ബോളിന്റെ നിയന്ത്രണം ചെന്നെത്തിയെന്ന ആക്ഷേപവുമുയരുന്നുണ്ട്.

''വാണിജ്യപങ്കാളിയെന്ന ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചില വന്‍കിട കമ്പനികള്‍ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല.'' - പി. അനില്‍കുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.എഫ്.എ.)

Content Highlights: Kerala Football Association opens doors to big companies in Kerala football

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented