
-
ലണ്ടൻ: യൂറോപ്പ ലീഗിൽ സെവിയ്യ-ഇന്റർമിലാൻ ഫൈനൽ. സെമിയിൽ യുക്രെയ്ൻ ടീം ഷക്തറിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോൽപ്പിച്ചാണ് ഇന്റർമിലാൻ ഫൈനൽ ടിക്കറ്റെടുത്തത്. ഇരട്ടഗോളുമായി അർജന്റീനയുടെ മുന്നേറ്റതാരം ലൗട്ടാരോ മാർട്ടിനെസും ബെൽജിയം സ്ട്രൈക്കർ ലുകാകുവുമാണ് ഇന്ററിന് വിജയം സമ്മാനിച്ചത്.
മത്സരം തുടങ്ങി 19-ാം മിനിറ്റിൽ ഇന്റർമിലാൻ മാർട്ടിനെസിന്റെ ഹെഡ്ഡറിലൂടെ ലീഡെടുത്തു. ബരെല്ലയുടെ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ മറ്റൊരു ഹെഡ്ഡർ ഇന്ററിന്റെ ലീഡ് ഇരട്ടിയാക്കി. ഡംബ്രോസ് ആയിരുന്നു ഗോൾ സ്കോറർ.
74-ാം മിനിറ്റിൽ മാർട്ടിനെസ് തന്റെ രണ്ടാം ഗോൾ കുറിച്ചു. ലുകാകുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. ഈ സീസണിൽ ഇന്റിറിന് വേണ്ടി മാർട്ടിനെസ് കണ്ടെത്തുന്ന 21-ാമത്തെ ഗോളായിരുന്നു അത്. പിന്നീട് ലുകാകു ഇരട്ടഗോളുകൾ നേടി. 78, 84 മിനിറ്റുകളിലാണ് ബെൽജിയം താരം ലക്ഷ്യം കണ്ടത്. ഇതിൽ ഒരു ഗോൾ അടിച്ചത് മാർട്ടിനെസ് ആയിരുന്നു.
ഓഗസ്റ്റ് 22-ന് നടക്കുന്ന ഫൈനലിൽ സെവിയ്യയാണ് ഇന്റർമിലാന്റെ എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് സെവിയ്യ ഫൈനലിലെത്തിയത്.
Content Highlights: Europa League Football Final, Inter Milan vs Sevilla
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..